ആദ്യ പിക്സൽ വാച്ച് പുറത്തിറക്കി ഗൂഗിൾ, 24 മണിക്കൂർ ബാറ്ററി ലൈഫ്, 1.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഗൂഗിൾ പിക്സൽ വാച്ച് വ്യാഴാഴ്ച പുറത്തിറങ്ങി. പിക്സൽ 7 സീരീസ് സ്മാർട് ഫോണുകൾക്കൊപ്പം ‘മെയ്ഡ് ബൈ ഗൂഗിൾ’ ചടങ്ങിലാണ് വാച്ച് അവതരിപ്പിച്ചത്. ഗൂഗിൾ പുറത്തിറക്കിയ ആദ്യത്തെ സ്മാർട് വാച്ചാണിത്. ബെസൽ-ലെസ് സർക്കുലർ ഡയൽ ഇതിന്റെ പ്രത്യേകതയാണ്. പിക്സൽ വാച്ചിന് 1.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 1,000 നിറ്റ് വരെ ബ്രൈറ്റ്നസും ഓൾവെയ്സ് ഓൺ മോഡും ഉണ്ട്.

ബ്ലൂടൂത്ത്, വൈഫൈ മാത്രമുള്ള ഗൂഗിൾ പിക്സൽ വാച്ച് മോഡലിന്റെ വില 349.99 ഡോളർ (ഏകദേശം 28,700 രൂപ) മുതൽ ആരംഭിക്കുന്നു. അതേസമയം, ബ്ലൂടൂത്ത്, വൈഫൈ എന്നിവയ്ക്കൊപ്പം എൽടിഇ സെല്ലുലാർ മോഡലിന് 399.99 ഡോളർ (ഏകദേശം 32,800 രൂപ) വില വരും. വൈ-ഫൈ മാത്രമുള്ള മോഡൽ ഒബ്സിഡിയൻ, ഹേസൽ, ചോക്ക് നിറങ്ങളിലാണ് വരുന്നത്. അതേസമയം, വേരിയന്റ് ഒബ്സിഡിയൻ, ഹേസൽ, ചാർക്കോൾ എന്നീ നിറങ്ങളിലും അവതരിപ്പിച്ചു.

ഗൂഗിൾ പിക്സൽ സ്മാർട് വാച്ചിന് 1.6 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്പ്ലേ ഉണ്ട്. 1,000 നിറ്റ് വരെയാണ് ബ്രൈറ്റ്നസ്. സ്ക്രീനിന്റെ ഡേൻ സിറ്റി ആണ്. കൂടാതെ ഓൾവെയ്സ് ഓൺ മോഡും ലഭിക്കുന്നു. പിക്സൽ വാച്ചിന്റെ ഡിസ്പ്ലേയ്ക്ക് വൃത്താകൃതിയിലുള്ള ഡോംഡ് ഡിസൈൻ ആണ്. ഇതിന് 3ഡി കോർണിങ് ഗൊറില്ല ഗ്ലാസ് 5ന്റെ സുരക്ഷയുമുണ്ട്.

എക്സിനോസ് 9110 ആണ് പ്രോസസർ. ഇത് ഒരു കോർടെക്സ് എം33 കോപ്രോസസറും ം 2 ജിബി റാമും ജോടിയാക്കിയിരിക്കുന്നു. പിക്സൽ വാച്ചിന് 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഉണ്ടെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ഗൂഗിൾ അസിസ്റ്റന്റും ഫിറ്റ്ബിറ്റിന്റെ ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകളും ഉൾപ്പെടുന്ന വെയർ ഒഎസ് 3.5 ലാണ് ( Wear OS 3,5 ) ഇത് പ്രവർത്തിക്കുന്നത്. ഈ സ്മാർട് വാച്ചിൽ ഹൃദയമിടിപ്പ് സെൻസറും ഇസിജി ട്രാക്കറും സജ്ജീകരിച്ചിരിക്കുന്നു. ബ്ലൂടൂത്ത് വി5.0, 2.4GHz വൈ-ഫൈ, 4ജി എൽടിഇ, എൻഎഫ്സി എന്നിവയുൾപ്പെടെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ പിക്സൽ വാച്ചിലുണ്ട്. ഈ സ്മാർട് വാച്ച് ഫൈൻഡ് മൈ ഡിവൈസ് ആപ്പിനും അനുയോജ്യമാണ്.

നീലക്കുറിഞ്ഞി പൂത്തു; കള്ളിപ്പാറയിലെ മനോഹരക്കാഴ്ച

ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ചു വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം, ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മിഴിവേകുന്ന ഈ കാഴ്ച ആസ്വദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനുമായി നിരവധി പേരാണ് കള്ളിപ്പാറയിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്.

മൂന്നാറും വാഗമണ്ണും സംഗമിച്ചാൽ എങ്ങനെയിരിക്കും. അതാണു ശാന്തൻപാറ, മഞ്ഞുപൊതിയുന്ന മലനിരകളും ഏലക്കാടുകളും കണ്ട് മനസ്സു ശാന്തമാക്കാനൊരിടം. ശാന്തൻപാറയിലേക്കും സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. നീലപ്പട്ട് അണിഞ്ഞു ശീതകാലത്തെ വരവേൽക്കുകയാണ് ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകൾ.

ശാന്തൻപാറയിൽ നിന്ന് മൂന്നാർ – തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ നീലവസന്തത്തിന്റെ മായാജാലം. ഒപ്പം ദൂരക്കാഴ്ചയിൽ അതിർത്തി മലനിരകളും ചതുരംഗപ്പാറയും കാറ്റാടിപ്പാറയും കള്ളിപ്പാറയിൽ നിന്ന് ഓഫ് റോഡ് ജീപ്പ് സഫാരിയുമുണ്ട്.

ഇന്നത്തെ സാമ്പത്തിക ഫലം:തടസ്സങ്ങൾ നീങ്ങും; ചുമതലകൾ കൃത്യമായി നിർവഹിക്കാനാകും

മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് നിങ്ങളുടെ പുരോഗതിക്കുള്ള ശ്രമങ്ങൾ തീവ്രമാകും. വാണിജ്യപരമായ പ്രവർത്തനങ്ങൾക്ക് ബിസിനസ്സിൽ പിന്തുണ ലഭിക്കും. എല്ലാ മേഖലയിലും സജീവമായി പ്രവർത്തിക്കും. ശാന്തിയുള്ള അന്തരീക്ഷം സംജാതമാകും. എല്ലാവരുടെയും പിന്തുണ നിങ്ങൾക്കൊപ്പമുണ്ടാകും. കാര്യങ്ങൾ വിപുലമായി ചിന്തിക്കുക. തുടർന്ന് തടസ്സങ്ങൾ താനേ നീങ്ങും.

ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: നിങ്ങൾ പ്രതീക്ഷിച്ച ഫലം ഓഫീസിൽ നിന്ന് ലഭിക്കും. വ്യക്തിഗത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക നേട്ടമുണ്ടാകും. എല്ലാവരുടെയും പിന്തുണ ലഭിക്കുന്ന സമയമാണിത്. കരിയറിൽ വലിയ രീതിയിലുള്ള മത്സരത്തിന് സാധ്യത. നിങ്ങൾ ചില പ്രധാന വ്യക്തികളെ കാണാൻ ഇടയുണ്ട്. തൊഴിൽപരമായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാകും. എല്ലാ ചുമതലകളും കൃത്യമായി നിർവഹിക്കും. കൂടാതെ നിങ്ങളുടെ ബിസിനസ്സ് ശക്തിപ്പെടും.

 മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ സമയത്ത് നിങ്ങൾ വായ്പ എടുക്കുന്നതും നൽകുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. നഷ്ടമുണ്ടാകാൻ സാധ്യത ഉണ്ട്. ജോലിസ്ഥലത്ത് എതിരഭിപ്രായങ്ങൾ പരമാവധി ഒഴിവാക്കുക. തൊഴിൽപരമായ കഴിവ് നിലനിർത്തുക. പഴയ കേസുകൾ പുറത്തുവന്നേക്കാം. നിങ്ങൾ നിക്ഷേപ കാര്യങ്ങളിൽ കൂടുതൽ താൽപര്യം കാണിച്ചേക്കാം. വ്യാപാര പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കാൻ സാധ്യത ഉണ്ട്. കൂടാതെ നിങ്ങളുടെ കച്ചവട വിപുലീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: തൊഴിൽപരമായ നേട്ടങ്ങൾ വർദ്ധിപ്പിക്കും. നിങ്ങളുടെ ഭാവി ബിസിനസ്സിൽ ഐശ്വര്യം വർദ്ധിക്കും. സാമ്പത്തികപരമായ കാര്യങ്ങൾ പരിഹരിക്കപ്പെടും. എല്ലാ കാര്യങ്ങളും ശരിയായ ദിശയിലേക്ക് നീങ്ങും. ധൈര്യം വർദ്ധിക്കും. ലക്ഷ്യബോധത്തോടെ മുന്നോട്ടുപോവുക. പുതിയ ജോലികളിൽ താൽപര്യം പ്രകടിപ്പിക്കും. വ്യാപാരം മെച്ചപ്പെടും. 

 ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും. അതിനാൽ തന്നെ സമ്പാദ്യം വർധിക്കും. ഭാവി ബിസിനസ്സിനുള്ള ശ്രമങ്ങൾ നടത്തി പരിശ്രമിക്കും. നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും. കൂടാതെ ബിസിനസ്സ് മികച്ചതായി മാറാനുള്ള സാധ്യത കൂടുതലാണ്. ജോലി സാഹചര്യത്തിൽ പോസിറ്റിവിറ്റി വർദ്ധിക്കും. അതുകൊണ്ട് തന്നെ നിങ്ങൾ മുന്നോട്ട് പോകാൻ മടിക്കേണ്ടതില്ല. ലാഭ ശതമാനവും ഉയരും.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴിൽപരമായ കാര്യങ്ങളിൽ നിങ്ങളുടെ മടി കുറയ്ക്കും. ഈ സമയത്ത് ആഗ്രഹിച്ച വിജയം നിങ്ങൾക്ക് ലഭിക്കും. ബിസിനസ്സ് പ്രവർത്തനങ്ങൾ വർദ്ധിക്കും. വസ്തുക്കളുടെയും ആശയങ്ങളുടെയും കൈമാറ്റം വർധിക്കാനുള്ള സാധ്യതയുണ്ട്. തൊഴിൽപരമായ കാര്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്യാനിടയുണ്ട്. അതേസമയം നിങ്ങളുടെ ജോലിയിൽ അശ്രദ്ധ ഒഴിവാക്കുക.

സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഓഫീസ് ജോലികളിൽ ഗൗരവമായി എടുക്കുക. അടുപ്പമുള്ളവരും സഹപ്രവർത്തകരും നിങ്ങൾക്ക് സഹായമാകും. നിക്ഷേപ കാര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളിൽ വീഴുന്നത് ഒഴിവാക്കണം. ഭാവിയിലേക്കുള്ള ബിസിനസ് അനുകൂലമായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പൂർവ്വികരുടെ ബിസിനസ്സിൽ ഇന്ന് നിങ്ങൾ സജീവമായി പ്രവർത്തിക്കും. 

 ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതത്തിലെ പ്രധാന ജോലികൾ ഇന്ന് വേഗത്തിൽ പൂർത്തിയാക്കാനാകും. നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കും. സാമ്പത്തിക ശക്തി നിലനിൽക്കും. നല്ല ഓഫറുകൾ ലഭിക്കും. ഭാവി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ലാഭ ശതമാനം മികച്ചതായിരിക്കും. 

നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പിന് ഇരയാകാൻ സാധ്യത ഉണ്ട്. അതിനാൽ തന്നെ ആ സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുക. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കരുത്. ഇന്ന് പങ്കെടുക്കുന്ന അഭിമുഖത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. മിഥ്യാധാരണയിൽ വീഴരുത്. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളിലും ജാഗ്രത പാലിക്കുക. ഇന്ന് നിങ്ങൾ നിങ്ങളുടെ സഹപ്രവർത്തകരുടെ വിശ്വാസം നേടും. ഇന്നത്തെ എല്ലാ സാഹചര്യങ്ങളും സാധാരണ നിലയിലായിരിക്കും.

ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ബിസിനസ്സിലെ പങ്കാളിത്ത കാര്യങ്ങൾ അനുകൂലമായി നടക്കും. നിങ്ങൾക്ക് തൊഴിൽപരമായ നേട്ടങ്ങൾ വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് സന്തോഷം വർദ്ധിക്കും. വൻകിട ബിസിനസുമായി ബന്ധപ്പെടാൻ സാധ്യതയുണ്ട്. നേതൃബോധം ഉണ്ടാകും. ചുമതലകൾ ഭംഗിയായി നിർവഹിക്കാനാകും. കൂടാതെ നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾ മെച്ചപ്പെടും. ജോലിയിൽ വ്യക്തത കൈവരും.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ആശയക്കുഴപ്പത്തിന് സാധ്യത. വ്യക്തിപരമായ കാര്യങ്ങൾ മികച്ചതായിരിക്കും. അതേസമയം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളുടെ ഫലം സമ്മിശ്രമായിരിക്കും. നിക്ഷേപ ഇടപാടുകൾ ഒഴിവാക്കുക. ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക . നിങ്ങളുടെ ജോലിയിൽ ക്ഷമ വർദ്ധിപ്പിക്കും. ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസം ഒഴിവാക്കുക.

ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരങ്ങൾ വർദ്ധിക്കും. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. തൊഴിൽപരമായ കഴിവ് വർദ്ധിക്കും. ഒരു പുതിയ ജോലി ആരംഭിക്കാൻ സാധിക്കും. സമപ്രായക്കാരിൽ ആത്മവിശ്വാസം വർദ്ധിക്കും. കൊമേഴ്‌സ് വിഷയങ്ങളിൽ താൽപര്യം കാണിക്കും.

 

വിഴിഞ്ഞം തുറമുഖം: തീരശോഷണം പഠിക്കാൻ വിദഗ്ധ സമിതി രൂപികരിച്ചു

സഞ്ജു അവസാനം വരെ മുൾമുനയിൽ നിർത്തി; ഞങ്ങളുടെ ചുണക്കുട്ടികൾ പതറിയില്ല’; ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ

ഇന്ത്യക്കെതിരായ ഏകദിനത്തിൽ സഞ്ജു സാംസൺ  അവസാന ഓവറുകളിൽ നടത്തിയ മിന്നും പ്രകടനത്തെ മറികടന്ന് വിജയം നേടിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ദക്ഷിണാഫ്രിക്കൻ ടീം. അവസാന ഓവറുകളിൽ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ തുറന്നു പറഞ്ഞു.

അവസാന ഓവറിൽ നല്ല പോരാട്ടമാണ് നടന്നത്. സഞ്ജു ഞങ്ങളെ അവസാനം വരെ മുൾമുനയിൽ നിർത്തി. പക്ഷേ ഞങ്ങളുടെ ചുണക്കുട്ടികൾ ഉറച്ചുനിന്നു. മധ്യ ഓവറുകളിൽ ഞങ്ങൾക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഞാനും എയ്ഡനും പുറത്തായി. പക്ഷേ ഞങ്ങൾക്ക് വിജയിക്കാനായി” മത്സരത്തിന് ശേഷം ബാവുമ പറഞ്ഞു. മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചതിന് ടീമംഗങ്ങളായ ഡേവിഡ് മില്ലറെയും ഹെൻറിച്ച് ക്ലാസനെയും അദ്ദേഹം അഭിനന്ദിച്ചു.

”മില്ലറും ക്ലാസനും നന്നായി തന്നെ കളിച്ചു. മികച്ച കൂട്ടുകെട്ടിലൂടെ അവർ ഞങ്ങളെ നല്ല സ്‌കോറിലെത്തിച്ചു. ആദ്യ 15 ഓവറിൽ കെജിയും പാർനെലും മികച്ച ബൗളിംഗ് നടത്തി. മധ്യ ഓവറുകളിൽ ഞങ്ങൾ അൽപം പതറി. ഒരുപാട് റൺസ് വിട്ടുകൊടുത്തു. പക്ഷേ അവസാനം, വിജയം ഞങ്ങൾക്കൊപ്പമായിരുന്നു. അതിൽ ഞാൻ സന്തുഷ്ടനാണ്”, ബവുമ കൂട്ടിച്ചേർത്തു.

 

ക്ലാസൻ പുറത്താകാതെ 74 റൺസും മില്ലർ പുറത്താകാതെ 75 റൺസും നേടി. ഇരുവരുടെയും അർധസെഞ്ചുറികളുടെ പിൻബലത്തിൽ ദക്ഷിണാഫ്രിക്ക 4 വിക്കറ്റിന് 249 റൺസ് എന്ന സ്‌കോറിലെത്തി. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീമിന് ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. വെറും 51 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റൻ ശിഖർ ധവാൻ നാല് റൺസെടുത്ത് പുറത്തായി. ഇന്ത്യയുടെ മുൻനികര ബാറ്റ്സ്മാൻമാർക്ക് ആർക്കും തന്നെ കാര്യമായ സംഭാവന നൽകാനായില്ല.

ശ്രേയസ് അയ്യരും സഞ്ജു സാംസണും ചേർന്നാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. അയ്യർ അർധസെഞ്ച്വറി നേടി. സഞ്ജു പുറത്താകാതെ 86 റൺസ് നേടി. ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ റൺവേട്ട. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഒന്‍പത് റണ്‍സിന് വിജയിച്ചെങ്കിലും അവസാന ഓവറുകളിലെ പ്രകടനത്തിലൂടെ സഞ്ജു ഹീറോയായി. ഈ ഏകദിനത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി.

ഇന്ത്യൻ ടീമിന്റെ താത്കാലിക ക്യാപ്റ്റനായ ശിഖർ ധവാനും മത്സരത്തിനു ശേഷം, സഞ്ചുവിന്റെയും ശ്രേയസ് അയ്യരുടെയും ശാർദുൽ താക്കൂറിന്റെയും ബാറ്റിങ്ങിനെ അഭിനന്ദിച്ചു. സഞ്ജുവിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ഐ.പി.എല്‍ ടീമുകളും രംഗത്തെത്തി. ഒക്‌ടോബർ 9 ഞായറാഴ്ച രണ്ടാം ടി20 മത്സരത്തിൽ ഇരു ടീമുകളും റാഞ്ചിയിൽ ഏറ്റുമുട്ടും.
 

ടൂറിസ്റ്റ് ബസുകളിൽ എന്തിനാണ് ലൈറ്റ് ആന്റ് സൗണ്ട് ഷോ

വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് ഓടിയത് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്. അമിത പ്രകാശമുള്ള ലൈറ്റുകളും മ്യൂസിക് സിസ്റ്റവും അടക്കം നിരവധി നിയമലംഘനങ്ങളാണ് ബസ് നടത്തിയത് എന്നാണ് ഗതാഗതവകുപ്പ് പറയുന്നത്.

വിനോദയാത്രയ്ക്കുള്ള ബസുകളിലും ട്രാവലറുകളിലും ലേസർ ലൈറ്റുകൾ ഉൾപ്പെടെയുള്ള അമിതമായ പ്രകാശ സംവിധാനം ഉപയോഗിച്ച് മ്യൂസിക് ആൻഡ് ലൈറ്റ് ഷോ നടത്തുന്നത് വ്യാപിച്ചു വരുന്നതിനെ തുടർന്ന് പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു തുടങ്ങിയിരുന്നു. എന്നാൽ പിഴ അടച്ചും റീ ടെസ്റ്റ് സമയത്ത് ലൈറ്റും മ്യൂസിക് സിസ്റ്റവും അഴിച്ചുവച്ചുമാണ് ടൂറിസ്റ്റ് ബസുകൾ നിയമലംഘനങ്ങൾ നടത്തിയിരുന്നു.

അപകടത്തിൽ പെട്ട ബസ് നേരത്തെ തന്നെ ഗതാഗത വകുപ്പു കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തതായി ആർടിഒ വൃത്തങ്ങൾ മനോരമ ഓൺലൈനോടു വെളിപ്പെടുത്തിയിരുന്നു.

നിയമ ലംഘനങ്ങൾ പലവിധം

വാഹനത്തിന്റെ പ്ലാറ്റ്ഫോം മുറിച്ച് മാറ്റി അവിടെ ഗ്ലാസ് വച്ച് അതിനടയിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിക്കുന്നതായി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അകത്തെ ലൈറ്റ് സംവിധാനം നിയന്ത്രിക്കുന്നത് വാഹനം ഓടിക്കുന്ന ആളാണ്. ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കൊപ്പം വിനോദ സഞ്ചാരികൾ അകത്ത് ഡാൻസ് ചെയ്യും. ഡവറുടെ ശ്രദ്ധ അപ്പോൾ റോഡിലാവില്ല. അതുകൊണ്ടു തന്നെ അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എതിരെ വരുന്ന വാഹനങ്ങൾക്കും ഇത്തരം ലൈറ്റുകൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഇതുവരെ ഇത്തരം വാഹനങ്ങൾക്ക് ആയിരം രൂപ പിഴയായിരുന്നു. ആയിരം രൂപ അടച്ചാലും ആരും അനാവശ്യ ലൈറ്റുകളൊന്നും അഴിച്ചു മാറ്റാറില്ല. വണ്ടിയുടെ അകത്തു മാത്രമാണ് ആദ്യമൊക്കെ ഇത്തരത്തിൽ ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതെങ്കിൽ പിന്നീട് പുറത്തും ലൈറ്റുകൾ ഉപയോഗിച്ചുതുടങ്ങി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയതാൽ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തന്നെ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.

തീവ പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുമ്പോൾ അപകടം സംഭവിക്കും എന്നാണ് മോട്ടർ വാഹന വകുപ്പ് പറയുന്നത്. രാത്രികാല അപകടങ്ങളിലേറെയും സംഭവിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളിലെ പ്രകാശ തീവ്രത കാരണമാണ്. കൂടാതെ വാഹനങ്ങളിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന തരത്തിൽ ഘടിപ്പിച്ചരിക്കുന്ന ശബ്ദ സംവിധാനങ്ങളും അപകടം ക്ഷണിച്ച് വരുത്തും.

ടൂറിസ്റ്റു ബസുകളെ ഡാൻസിങ് ഫ്ലോറാക്കി മാറ്റരുത് 

ടൂറിസ്റ്റു ബസുകളെ ഡാൻസിങ് ഫ്ലോറാക്കി മാറ്റരുതെന്ന ഹൈക്കോടതി ഉത്തരിവ് വന്നത് കുറച്ചു കാലം മുമ്പാണ്. ടൂറിസ്റ്റ് ബസുകളിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവും ഉച്ചത്തിലുള്ള സംഗീതവും നിയന്ത്രിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ടൂറിസ്റ്റ് ബസിൽ ഡാൻസു കളിക്കണം എന്ന സങ്കൽപം തന്നെ അംഗീകരിക്കാവുന്നതല്ല. ഡവറുടെ ശ്രദ്ധ നഷ്ടപ്പെട്ട് അപകടത്തിലേക്കു നയിക്കുന്ന സാഹചര്യം പോലും ഉണ്ടാകാം.

ബസിലെ ആഡംബരത്തിന് 25 ലക്ഷം

ഒരു ടൂറിസ്റ്റ് ബസിൽ സാധാരണ മ്യൂസിക് സിസ്റ്റവും അനുബന്ധ ലൈറ്റുകളും സ്ഥാപിക്കാൻ ഒരു ലക്ഷം രൂപ മതിയാകും. ആ സ്ഥാനത്ത് 25 ലക്ഷം രൂപ മുടക്കി ടൂറിസ്റ്റു ബസ് നിരത്തിലിറക്കുന്നവരുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ടൂർ പോകാൻ ഈ ബസുകൾ മാത്രം മതിയാകും. ഈ ബസുകൾക്ക് ഒഴിവുള്ള സമയം നോക്കി മാത്രമാണ് വിദ്യാർഥികൾ ഇൻഡസ്ട്രിയൽ വിസിറ്റും വിനോദ യാത്രകളും നടത്തുന്നത്. ഇതിന്റെ അനന്തര ഫലം ഒരു സാധാരണ ടൂറിസ്റ്റ് ബസ് ഉടമയ്ക്ക് ഓട്ടം ലഭിക്കുന്നില്ല എന്നതാണ്. പ്രാദേശികമായി ടൂറിസ്റ്റു ബസ് ഓടിക്കുന്നവർ വെറുതെ കിടക്കുമ്പോൾ 200 കിലോമീറ്റർ വരെ ദൂരെ നിന്ന് ബസ് ഓട്ടം വിളിച്ചാണ് വിദ്യാർഥികളുടെ യാത്ര.

യോഗ്യതാപട്ടികയിൽ പലവട്ടം ഇടംപിടിച്ച പേര്; ആനി എർനോ സാഹിത്യ നൊബേൽ നേടുന്ന പതിനേഴാമത്തെ വനിത

119 സാഹിത്യ പുരസ്കാര ജേതാക്കളാണ് നോബേലിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളത്. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന പതിനേഴാമത്തെ വനിതയാണ് ആനി

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക് ധൈര്യശാലിയായ എഴുത്തുകാരിയെന്നാണ് എൺപത്തിരണ്ടുകാരിയായ ആനിയെ നൊബേൽ സമിതി വിശേഷിപ്പിച്ചത്. ആത്മകഥാംശമുളളതാണ് ആനിയുടെ സാഹിത്യസൃഷ്ടികള്‍. ഒരു മെഡലും 10 മില്യൺ സ്വീഡിഷ് ക്രോണറും (ഏകദേശം 7 കോടി രൂപ) അടങ്ങിയതാണ് പുരസ്കാരം. നോബേൽ സമ്മാനം ഏർപ്പെടുത്തിയ ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ 10-ന് സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ ആനി നൊബേൽ പുരസ്കാരം ഏറ്റുവാങ്ങും.

സമൂഹത്തിലെ വര്‍ഗ, ലിംഗ, ഭാഷാ വിവേചനങ്ങളെക്കുറിച്ചുള്ള പരിശോധനയാണ് ആനിയുടെ രചനകളുടെ സവിശേഷതയെന്നും നൊബേല്‍ സമിതി വിലയിരുത്തി. ലളിതമായ രചനാശൈലിയാണ് ആനിയുടെ എഴുത്തുകളുടെ മറ്റൊരു പ്രത്യേകത. ആത്മകഥാപരമായ നോവലുകൾ എഴുതാൻ തുടങ്ങിയതോടെ ഫിക്ഷണൽ എഴുത്തുകൾ ഉപേക്ഷിക്കുകയായിരുന്നു.

പുരസ്കാര യോഗ്യതാപട്ടികയിൽ പലവട്ടം ഇടംപിടിച്ച പേരാണ്‌ ആനിയുടേത്. 119 സാഹിത്യ പുരസ്കാര ജേതാക്കളാണ് നോബേലിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളത്. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന പതിനേഴാമത്തെ വനിത കൂടിയാണ് ആനി.

ഇരുപതിലധികം പുസ്തകങ്ങൾ ആനി സ്വന്തം തൂലികയിൽ എഴുതിയിട്ടുണ്ട്. എഴുത്തുകാരിയുടെ ജീവിതത്തിലും ജീവിത പരിസരങ്ങളിലുമുള്ള സംഭവങ്ങളാണ് ഇവയിൽ പലതിന്റെയും പശ്ചാത്തലം. ലൈംഗിക ബന്ധങ്ങൾ, ഗർഭച്ഛിദ്രം, രോഗം, മാതാപിതാക്കളുടെ മരണം എന്നിവയെല്ലാം ആനിയുടെ രചനകൾക്ക് പശ്ചാത്തലമായിട്ടുണ്ട്. 1974ൽ ഇറങ്ങിയ ക്ലീൻഡ്‌ ഔട്ടാണ്‌ ആദ്യ കൃതി. എ വുമൺസ്‌ സ്‌റ്റോറി, എ മാൻസ്‌ പ്ലേസ്‌, സിമ്പിൾ പാഷൻ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.

നൊബേൽ പുരസ്കാരം ഏറെ സന്തോഷവും കൂടുതൽ ഉത്തരവാദിത്വവും നൽകുന്നതുമാണെന്നായിരുന്നു പുരസ്കാര വാർത്ത അറിഞ്ഞതിനു ശേഷം ആനിയുടെ പ്രതികരണം. അഭയാർഥികളുടെയും പ്രവാസികളുടെയും ദുരവസ്ഥ, കൊളോണിയലിസം, വംശീയത എന്നിവയിലൂന്നി രചനകൾ നടത്തുന്ന ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾറസാഖ് ഗുർനയ്ക്കാണ് കഴിഞ്ഞ വർഷം സാഹിത്യ നൊബേൽ ലഭിച്ചത്.

2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ ഇന്ന് (ഒക്ടോബർ 7 ന്) ഓസ്‌ലോയിൽ പ്രഖ്യാപിക്കും. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കരോലിൻ ബെർട്ടോസി, കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാല പ്രൊഫ. മോർട്ടൻ മെൽഡൽ, അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ ലഭിച്ചത്. കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കും ബയോഓർത്തോഗണൽ കെമിസ്ട്രിയിലെ പഠനങ്ങൾക്കുമാണ് അംഗീകാരം.

2001ലും ബാരി ഷര്‍പ്ലസ് രസതന്ത്രത്തില്‍ നൊബേല്‍ നേടിയിരുന്നു. രണ്ട് തവണ നൊബേല്‍ നേടുന്ന അഞ്ചാമത്തെയാളാണ് ഷര്‍പ്ലസ്. അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്‍റൺ സിലിംഗർ എന്നിവർക്കാണ് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിലെ സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ.

ഒഴിഞ്ഞ വയറിൽ ചായയോ കാപ്പിയോ കുടിക്കുന്നത് ഹാനികരമായേക്കാം; കാരണം അറിയുക

ചൂടുള്ള ചായയോ കാപ്പിയോ (tea, coffee) കുടിച്ച് ഒരു ദിവസം തുടങ്ങുക എന്നതാണ് പലർക്കും ഉന്മേഷദായകമായ കാര്യം. എന്നാൽ പലരും സുഖസൗകര്യങ്ങൾക്കായി ആശ്രയിക്കുന്ന ചൂടുള്ള ഈ പാനീയങ്ങൾ യഥാർത്ഥത്തിൽ ദോഷകരമായി മാറുമെന്ന് നിങ്ങൾക്കറിയാമോ? രാവിലെ ചായയും കാപ്പിയും കഴിക്കുന്നത് ഇപ്പോൾ ഒരു സാധാരണ സമ്പ്രദായമായി മാറിയിരിക്കുന്നു. അത് ഒരാളുടെ ഊർജ്ജ നില വർദ്ധിപ്പിക്കുമെന്ന് പലരും വിശ്വസിക്കുന്നു.

എന്നിരുന്നാലും, വിദഗ്ധർ ഈ പൊതുവായ ധാരണയോട് യോജിക്കുന്നതായി തോന്നുന്നില്ല. ഒഴിഞ്ഞ വയറ്റിൽ ചായയോ കാപ്പിയോ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്തുകൊണ്ടാണ് വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കാൻ പാടില്ലാത്തത്?

ഒഴിഞ്ഞ വയറ്റിൽ ചായയോ കാപ്പിയോ കഴിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ ഉത്തേജിപ്പിക്കുകയും അത് നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കുകയും ചെയ്യുമെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ദഹനപ്രക്രിയയെയും ബാധിക്കുന്നു. രാവിലെ ആദ്യം ചായയോ കാപ്പിയോ കഴിക്കുന്നത് വായിലെ ബാക്ടീരിയകളെ വയറ്റിലേക്ക് തള്ളിവിടും. ഇത് വയറ്റിലെ അണുബാധയ്ക്ക് കാരണമാകും.

ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചായയുടെയും കാപ്പിയുടെയും പിഎച്ച് മൂല്യങ്ങളാണ് ഒരാളിൽ അസിഡിറ്റിക്ക് സാധ്യതയുള്ളതെന്ന് ലുധിയാന ആസ്ഥാനമായുള്ള ഡയറ്റീഷ്യൻ ഡോ.ഗരിമ ഗോയൽ വിശദീകരിക്കുന്നു.

“ചായയുടെയും കാപ്പിയുടെയും പിഎച്ച് മൂല്യങ്ങൾ യഥാക്രമം നാലും അഞ്ചുമാണ്. അതിനാൽ അവ അസിഡിറ്റിക്ക് കാരണമാകും,” ഡോ ഗോയൽ പറഞ്ഞു. റൂം ടെമ്പറേച്ചറിൽ ഒരു ഗ്ലാസ് വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഇത് ആമാശയത്തിലെ ആസിഡ് ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു. രാവിലെ പതിവായി ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ദീർഘകാലത്തേക്ക് സഹായിക്കുകയും അൾസർ അല്ലെങ്കിൽ നെഞ്ചെരിച്ചിൽ സാധ്യത കുറയ്ക്കുകയും ചെയ്യും. ഒഴിഞ്ഞ വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയുടെ സാധ്യത കുറയ്ക്കും. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്തുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രായം 83 ആയെങ്കിലെന്താ, കൂട്ട് പുസ്തകങ്ങളാണ്; ചുറുചുറുക്കിന്റെ രഹസ്യം പറഞ്ഞ് നളിനി കോവിലമ്മ

83 വയസ്സ് എന്നത് നളിനി കോവിലമ്മയ്ക്ക് രേഖകളിലെ കണക്കു മാത്രം. ദിവസേന 3 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് അവർ മലപ്പുറം കോട്ടയ്ക്കൽ കോട്ടപ്പടി യുറീക്ക വായനശാലയിലെത്തും. 21 വർഷമായി ഇവിടെ ലൈബ്രേറിയനാണ് ടി. നളിനി കോവിലമ്മ.

കുട്ടിക്കാലം മുതൽ പുസ്തകങ്ങളാണ് കൂട്ടുകാർ. ഭർത്താവ് വാസുദേവന് ജോലി ആന്ധ്രയിലെ ഖനിമേഖലയിൽ ആയിരുന്നതിനാൽ 20 വർഷത്തോളം അവിടെ കഴിഞ്ഞു. തിരിച്ചുവന്ന ശേഷം ജീവിതം പൊതുപ്രവർത്തനത്തിനായി മാറ്റിവച്ചു.

വൈകിട്ട് നാലിന് വായനശാലയിലെത്തും. ജില്ലാ ലൈബ്രറി കൗൺസിൽ നടത്തുന്ന വായനമത്സരത്തിൽ പങ്കെടുക്കാനുള്ള ആളുകളെ കണ്ടെത്തണം, അവർക്ക് തുടർവായനയ്ക്കുള്ള പുസ്തകങ്ങൾ നൽകണം, പുതിയ പുസ്തകങ്ങൾ തരംതിരിച്ച് നമ്പറിട്ടു വയ്ക്കണം …..അങ്ങനെ പിടിപ്പതു പണിയാണ്. പതിനായിരത്തിൽ പരം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ഓരോന്നിന്റെയും സ്ഥാനം അവർ കണ്ണുമടച്ച് പറയും.

മഹിളാസമാജം, കേരള ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങിയവയിലൂടെയായിരുന്നു തുടക്കം. പിന്നീട് ആളുകളെ എഴുത്തും വായനയും പഠിപ്പിക്കാൻ സാക്ഷരതാ പ്രവർത്തകയായി. ജനകീയാസൂത്രണ പദ്ധതി വന്നപ്പോൾ അതിന്റെ പ്രചാരകയും. 27 വർഷം മുൻപ് കോട്ടയ്ക്കൽ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ലൈബ്രേറിയന്മാരുടെ സംഘടനയുടെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും തിരൂർ താലൂക്ക് സെക്രട്ടറിയുമാണ്.

ദീർഘകാലമായി സിപിഎം കോട്ടപ്പടി ബ്രാഞ്ച് അംഗവുമാണ്. മിതമായ ഭക്ഷണം, കൃത്യമായ വ്യായാമം, നല്ല ചിന്തകൾ ഇവയെല്ലാമാണ് ചുറുചുറുക്കിന്റെ രഹസ്യം. “മനസ്സുവച്ചാൽ എല്ലാം നടക്കും. നളിനി കോവിലമ്മ നയം വ്യക്തമാക്കുന്നു.

http://www.globalbrightacademy.com/

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും

നോ ടു ഡ്രഗ്സ്  ലഹരിവിരുദ്ധ ക്യാമ്പയിനു തുടക്കമായി

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന നോ ടു  ഡ്രഗ്സ്’  ലഹരി വിരുദ്ധ ക്യാംപെയിനിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. ‘നോ ടു ഡ്രഗ്സ്’ ക്യാംപെയിനിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതിനെക്കാൾ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛൻ എന്ന നിലയിലും അവരുടെ രക്ഷകർത്താക്കളോട് മുതിർന്ന ഒരു സഹോദരനെന്ന നിലയിലുമാണു സംസാരിക്കുന്നതെന്ന ആമുഖത്തോടെയാണു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ തലമുറയെ കാണണമെന്ന മുതിർന്നവരുടെ ആഗ്രഹത്തെ തകർത്തുകളയുന്ന വിപത്താണു മയക്കുമരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാകുന്നില്ലെങ്കിൽ വരും തലമുറകളാകെ എന്നേക്കുമായി തകരും. സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെടണം.

മയക്കുമരുന്ന് വ്യക്തിയേയും കുടുംബത്തേയും കുടുംബസാമൂഹ്യ ബന്ധങ്ങളേയും അതുവഴി നാടിനെയും തകർക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കൽപ്പിക്കാൻപോലും കഴിയാത്ത ഹീനമായ കുറ്റകൃത്യങ്ങൾ ഇതിന്റെ ഫലമായി സമൂഹത്തിൽ നടക്കുന്നു. ബോധാവസ്ഥയിൽ ഒരാളും ചെയ്യാത്ത അതിക്രൂര അധമകൃത്യങ്ങൾ മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ അവർ ചെയ്യുന്നു. സ്വയം ഭാരമാവുന്നകുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്നഎല്ലാവരാലും വെറുക്കപ്പെടുന്നസ്വയം നശീകരിക്കാൻ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ഈ മഹാവിപത്തിന് ഒരാളെപ്പോലും ഇനി വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെസമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. ഈ തിരിച്ചറിവിന്റെ  അടിസ്ഥാനത്തിലാണ് നോ റ്റു ഡ്രഗ്സ്‘ എന്ന അതിവിപുലമായ ജനകീയ ക്യാമ്പയിൻ  സർക്കാർ ആരംഭിക്കുന്നത്.

കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ മുഖ്യ ലക്ഷ്യം. മയക്കുമരുന്ന് എത്തിക്കുന്നവർ കുട്ടികളെയാണു പ്രധാന ലക്ഷ്യമാക്കുന്നത്. ആദ്യം ഒരു കുട്ടിയെ പിടിക്കുക, പിന്നീട് ആ കുട്ടിയിലൂടെ കുട്ടികളിലേക്കാകെ കടന്നു ചെല്ലുക. അവരെ മയക്കുമരുന്നിന്റെ കാരിയർമാരാക്കുക. ഈ തന്ത്രമാണവർ ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങൾ ഈ സ്വാധീനവലയത്തിൽപ്പെടാതെ നോക്കാൻ കഴിയണം. കുഞ്ഞുങ്ങളിലേക്ക് ഇവർ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നൽകിയ ലഹരിവർജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുമ്പോൾത്തന്നെയാണ് ഈ ക്യാമ്പയിൻ. ഒന്നു നിർത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണു ചെയ്യുന്നത്.

ജനമൈത്രിസ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്ഗ്രീൻ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ യോദ്ധ‘ എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതു നമുക്ക് വിജയിപ്പിച്ചേ തീരൂ. അസാധ്യമെന്നു പലരും കരുതുന്നുണ്ടാവും. എന്നാൽ നമ്മൾ ഇതു സാധ്യമാക്കുക തന്നെ ചെയ്യും.

മയക്കുമരുന്ന് ഉപയോഗത്തിനെതിരേ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാർഡിലെയും സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർകുടുംബശ്രീ അംഗങ്ങൾഅംഗൻവാടിആശാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണു കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 19,391 വാർഡ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഡി-അഡിക്ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിൽ  പി.ടി.എ. സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു വരികയാണ്. വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതിനായി സ്‌കൂളുകളിൽ   ഉണർവ്‘ എന്ന പേരിലും കോളേജ് ക്യാമ്പസുകളിൽ  നേർക്കൂട്ടം‘ എന്ന പേരിലും കോളേജ് ഹോസ്റ്റലുകളിൽ  ശ്രദ്ധ‘ എന്ന പേരിലും കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളോടു ചേർന്നുള്ള ചില കടകളിലാണു മയക്കുമരുന്നു വിപണനം നടന്നിരുന്നത്. ഇതു പുറത്തു വന്നതോടെകടകളെ ഒഴിവാക്കി കുട്ടികളെത്തന്നെ കാരിയറാക്കുന്ന നിലയുമുണ്ട്. അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെതദ്ദേശഭരണ സമിതികളുടെവിദ്യാർത്ഥി സംഘടനകളുടെ ഒക്കെ നിരീക്ഷണം ഈ രംഗങ്ങളിൽ കാര്യമായി ഉണ്ടാവണം. മയക്കുമരുന്നിനു പിന്നിലുള്ള അന്താരാഷ്ട്ര മാഫിയകൾക്കു നമ്മുടെ സംസ്ഥാനത്തു കാലുകുത്താൻ ഇടമുണ്ടാവരുത്. അതുറപ്പാക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇവ രണ്ടും ചേരുന്നതാണ് നോ റ്റു ഡ്രഗ്സ്‘ എന്ന നമ്മുടെ ക്യാമ്പയിൻ. സംസ്ഥാനതലത്തിലും ജില്ലാതദ്ദേശ സ്വയംഭരണവിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതി ഇതിനു മേൽനോട്ടം വഹിക്കും.

ക്യാംപെയിനിന്റെ ഭാഗമായി നവംബർ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികൾ നടക്കും. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലുംഎല്ലാ മനസുകളിലും നോ ടു ഡ്രഗ്സ്‘ എന്ന സന്ദേശമെത്തണം. യുവാക്കൾവിദ്യാർഥികൾമഹിളകൾകുടുംബശ്രീ പ്രവർത്തകർമതസാമുദായിക സംഘടനകൾഗ്രന്ഥശാലകൾക്ലബ്ബുകൾറസിഡൻസ് അസോസിയേഷനുകൾസാമൂഹ്യ സാംസ്‌കാരിക സംഘടനകൾരാഷ്ട്രീയ പാർട്ടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഈ ക്യാമ്പയിനിലുണ്ടാവണം. സിനിമസീരിയൽസ്പോർട്സ് മേഖലയിലെ പ്രമുഖരുടെ പിന്തുണയും ഉണ്ടാവും. നവംബർ ഒന്നിനു സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപ്പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കണം.

പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ബസ് സ്റ്റാൻഡ്റെയിവേ സ്റ്റേഷൻലൈബ്രറിക്ലബ്ബുകൾഎന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്യും. ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും ക്യാമ്പയിന്റെ ഭാഗമായി ഉണ്ടാകും. വിദ്യാർഥികളുടെ നേതൃത്വത്തിൽ റോൾപ്ലേസ്‌കിറ്റ്കവിതാലാപനംകഥാവായനപ്രസംഗംപോസ്റ്റർ രചനതുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. എൻ സി സിഎസ് പി സിഎൻ എസ് എസ്സ്‌കൗട്ട് ആൻഡ് ഗൈഡ്സ്ജെ ആർ സിവിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടാകും ക്യാമ്പയിൻ.

കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട കരുതൽ‘ എന്ന പുസ്തകവും വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിന് കവചം‘ എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചർച്ച എല്ലാമാസവും വിദ്യാലയങ്ങളിൽ സംഘടിപ്പിക്കും. ശ്രദ്ധനേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരികമാനസിക ആരോഗ്യ പ്രശ്നങ്ങൾസാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പരിശീലനവും ആരംഭിക്കും. വിമുക്തി മിഷനും എസ് സി ഇ ആർ ടിയും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ല എന്ന ബോർഡ് പ്രദർശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ് – എക്സൈസ്  ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർമേൽവിലാസം എന്നിവ ബോർഡിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദർശിപ്പിക്കുന്നതിനു പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിമാർ, എം.പി. എം.എൽ.എ  തുടങ്ങിയ ജനപ്രതിനിധികൾ, സംഘടനകൾ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

Verified by MonsterInsights