അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ പ്രവാസിയും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 80 വയസായിരുന്നു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറ്റ്ലസിന്റെ ചെയർമാൻ ആണ്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പം ദുബായിലായിരുന്നു താമസം. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ശനിയാഴ്ച്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

http://www.globalbrightacademy.com/

വൈശാലി , വാസ്തുഹാര , സുകൃതം തുടങ്ങി ഇരുപതിലധികം ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡിങ് തുടങ്ങിയ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന എന്ന പരസ്യവാചകത്തിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.

തൃശ്ശൂർ ജില്ലയിൽ 1942 ജൂലൈ 31 നായിരുന്നു ജനനം. മത്തുക്കര മൂത്തേടത്ത് വി. കമലാകര മേനോന്റേയും രുഗ്മിണി അമ്മയുടേയും എട്ട് മക്കളിൽ മൂന്നാമനയാരുന്നു. കവിയായിരുന്ന പിതാവിന്റെ നേതൃത്വത്തിൽ പതിവായി അക്ഷരശ്ലോകം പാരായണ മത്സരങ്ങൾ കേട്ടായിരുന്നു രാമചന്ദ്രന്റെ കുട്ടിക്കാലം.

ബാങ്ക് ഉദ്യോഗസ്ഥനായാണ് അറ്റ്ലസ് രാമചന്ദ്രൻ കരിയർ ആരംഭിച്ചത്. തൃശ്ശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിരുന്നു. കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്തിൽ ജോലി ചെയ്യുമ്പോഴാണ് സ്വർണ വിപണയിലേക്ക് ചുവടുവെക്കുന്നത്. ഇതോടെയാണ് അറ്റ്ലസ് ഗ്രൂപ്പിന്റെ ആരംഭം. ഗൾഫ് യുദ്ധത്തിൽ ബിസിനസ് പൂർണമായും തകർന്നപ്പോൾ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങി വിജയിച്ചു. ഇതിനിടയിൽ മലയാളത്തിൽ നിരവധി മികച്ച ചിത്രങ്ങളും നിർമിച്ചു. പതിനാലോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2015-ൽ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാമചന്ദ്രൻ ദുബായിൽ 3 വർഷത്തെ ജയിൽവാസത്തിന് ശേഷം 2018 ലാണ് ജയിൽ മോചിതനായത്. ബിസിനസ്സ് രംഗത്ത് വീണ്ടും സജീവമാകാനുള്ള ശ്രമങ്ങൾക്കിടയിലാണ് വിയോഗം.

Zakłady Sportowe, Obstawianie Meczów Podstawowe Zasad

Zakłady Sportowe, Obstawianie Meczów Podstawowe Zasady Kompletny Przewodnik Po Zakładach Sportowych Dla Początkujących Content Gdzie Stawiać…

നിശബ്ദ കൊലയാളി; ഹൃദ്രോ​ഗികളാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; എങ്ങനെ പ്രതിരോധിക്കാം?

ഹൃദയ സംബന്ധമായ രോ​ഗങ്ങൾ മൂലം സംഭവിക്കുന്ന 1.79 കോടി മരണങ്ങളിൽ അഞ്ചിലൊന്നും ഇന്ത്യയിലാണ്

ഗായകൻ കെകെ, കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ, ടെലിവിഷൻ താരം സിദ്ധാർത്ഥ് ശുക്ല, ഹാസ്യനടൻ രാജു ശ്രീവാസ്തവ തുടങ്ങി ഹൃദയാഘാതം മൂലം മരിച്ച നിരവധി സെലിബ്രിറ്റികളെ കുറിച്ചുള്ള വാർത്തകൾ സമീപകാലത്തായി നാം ശ്രദ്ധിച്ചിരിക്കും. ഹൃദയാഘാതത്തിനും ഹൃദയ സംബന്ധമായ രോ​ഗങ്ങൾക്കും ഇരകളാകുന്ന സാധാരണക്കാരുടെ എണ്ണവും നിരവധിയാണ്.
ഹൃദ്രോഗങ്ങളും ഹൃദയസ്തംഭനങ്ങളും വർദ്ധിച്ചുവരുന്നതിനെക്കുറിച്ചും ചെറുപ്പക്കാർ കൂടുതലായും അതിന് ഇരകളാകുന്നതിനെക്കുറിച്ചും കൂടുതലറിയാം.

വലിയ മാനസിക സമ്മർദം, മതിയായ ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പഞ്ചസാരയുടെയും ഉപ്പിന്റെയും ഉയർന്ന അളവിലുള്ള ഉപയോഗം, അമിതമായ കൊഴുപ്പ്, ഇന്ത്യക്കാരുടെ ജനിതക ഘടനക്ക് അനുസരിച്ച് ഹൃദയത്തിന്റെ ആരോ​ഗ്യത്തിനു വേണ്ട ഭക്ഷണങ്ങളുടെ അഭാവം തുടങ്ങി പല കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും ഹൃദയ സംബന്ധമായ രോ​ഗങ്ങൾ മൂലം സംഭവിക്കുന്ന 1.79 കോടി മരണങ്ങളിൽ അഞ്ചിലൊന്നും ഇന്ത്യയിലാണ്, അതായത് 35 ലക്ഷം മരണങ്ങൾ. ഇതിൽ കൂടുതലും യുവാക്കളാണ് എന്നതാണ് ശ്രദ്ധേയം.

ചെറുപ്പക്കാരിൽ ഹൃദ്രോഗം കൂടുന്നുവെന്ന് തെളിയിക്കാൻ കൃത്യമായ ഡാറ്റകളൊന്നും ലഭ്യമല്ല. കോവിഡ് -19 നു ശേഷം ഇക്കാര്യത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. ”എന്റെ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ചെറുപ്പാക്കാരായ ഹൃ​ദ്രോ​ഗികളുടെ എണ്ണത്തിൽ രണ്ടോ മൂന്നോ ഇരട്ടിയെങ്കിലും വർധനയുണ്ട്”, ഗുരുഗ്രാമിലെ നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജി ആൻഡ് പീഡിയാട്രിക് വിഭാ​ഗം ഡയറക്ടർ ഡോ. ഹേമന്ത് മദൻ ന്യൂസ് 18 നോട് പറഞ്ഞു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ വരുന്ന ചെറുപ്പക്കാരായ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 30 ശതമാനം വർധനവുണ്ടായതായി ഫരീദാബാദ് ആസ്ഥാനമായുള്ള സർവോദയ ഹോസ്പിറ്റലിലെ കാർഡിയോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. എൽ.കെ. ഝാ പറഞ്ഞു.

കോവിഡും ഹൃദയാരോ​ഗ്യവും

കോവിഡ് 19 ബാധിച്ചിട്ടുള്ളവർ തങ്ങളുടെ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് മെഡിക്കൽ ജേണലായ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇവരിൽ വൈറസ് ബാധിക്കാത്തവരേക്കാൾ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി.

ഇന്ത്യയിലെ കാർഡിയോളജിസ്റ്റുകളും സമാനമായ ചില നിരീക്ഷണങ്ങൾ പങ്കുവെച്ചിരുന്നു. കോവിഡിന് ശേഷമുള്ള കാലയളവിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും സംബന്ധിച്ച കേസുകളിൽ ഗണ്യമായ വർദ്ധനവുള്ളതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി എൻസിആർ ആസ്ഥാനമായുള്ള സർവോദയ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റുകൾ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇക്കാര്യം കൃത്യമായി പറയുന്നുമുണ്ട്.

”കോവിഡ് -19 ബാധിച്ചവരിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും 25 ശതമാനം മുതൽ 30 ശതമാനം വരെ വർദ്ധിച്ചതായി പഠനം കണ്ടെത്തിയിട്ടുണ്ട്. കോവിഡ് -19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ വെന്റിലേറ്ററുകളിൽ പ്രവേശിപ്പിക്കുകയോ ചെയ്യേണ്ടി വന്ന രോഗികളാണ് കൂടുതലും ഹൃദയസംബന്ധമായ സങ്കീർണതകൾക്ക് ഇരകളാകുന്നത്. അത്തരം കേസുകളിൽ ഗണ്യമായ വർദ്ധനവ് ഞങ്ങൾ കാണുന്നുണ്ട്”, ഡോ ഝാ പറഞ്ഞു.

കോവിഡ് -19 ഹൃദയത്തെ ബാധിക്കുന്നത് പ്രധാനമായും രണ്ടു തരത്തിലാണെന്ന് ഡോക്ടർമാർ പറയുന്നു. ആദ്യത്തേത് ഹൃദയപേശികളിലേക്ക് നേരിട്ടുള്ള അണുബാധയാണ്, അത് പേശികളെ ദുർബലമാക്കുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രണ്ടാമത്തേത്, കോവിഡ് -19 ന് ശേഷം, വൈറസ് മാസങ്ങളോളം ശരീരത്തിൽ നിൽക്കുന്ന അവസ്ഥയാണ്. ഇതു മൂലം ധമനികൾക്ക് വീക്കം സംഭവിക്കും. ഇത് ഹൃദയത്തിനുള്ളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഹൃദയാഘാതത്തിനും ഹൃദയസംബന്ധമായ മറ്റ് അവസ്ഥകൾക്കും കാരണമാകുന്നു. ”കഠിനമായ വ്യായാമം ചെയ്തതിന് ശേഷം ആളുകളിൽ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതിന്റെ നിരവധി സംഭവങ്ങൾ സമീപ മാസങ്ങളിൽ നാം കണ്ടതാണ്. വളരെക്കാലം നീണ്ടുനിന്ന കോവിഡ് -19 കാരണം ഹൃദയപേശികൾ വീർക്കുന്നതാകാം ഇത്തരം സന്ദർഭങ്ങളിൽ അപകടകാരണം ആകുന്നത്. ഇത് ഹൃദയാഘാതത്തിന് കാരണമാകും,” ഡോ. ഝാ പറഞ്ഞു.

ഹൃദയാഘാതത്തിന് മുൻപ് കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാം?

അമിത വിയർപ്പും ഹൃദയസ്തംഭനവും തമ്മിൽ ബന്ധമുണ്ടെന്ന് ഡൽഹി ആസ്ഥാനമായുള്ള ധർമ്മശില നാരായണ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറക്‌ടറും കാർഡിയോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റുമായ ഡോ. ആനന്ദ് കുമാർ പാണ്ഡെ പറയുന്നു.


അമിതമായ വിയർപ്പ് ഹൃദയാഘാതത്തിന്റെ വ്യക്തമായ സൂചനയാണ്, പ്രത്യേകിച്ച് ഒരു വ്യക്തി അധിക അധ്വാനം കൂടാതെയുള്ള ജീവിതശൈലിയാണ് പിന്തുടരുന്നതെങ്കിൽ. ഹൃദയാഘാത സമയത്ത്, നിങ്ങളുടെ ഹൃദയം മന്ദഗതിയിലാവുകയും ശരീരത്തിലൂടെ രക്തചംക്രമണം ഉണ്ടാകാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും. ഹൃദയപേശികളിലേക്കുള്ള ഓക്സിജൻ വിതരണം വേണ്ട വിധത്തിൽ നടക്കാതെയും വരുന്നു. അതിനാൽ, രക്തം പമ്പ് ചെയ്യാനും സ്വയം തണുപ്പിക്കാനും ശരീരം അധിക ഊർജ്ജം ഉപയോഗിക്കുന്നു. ഇതു മൂലമാണ് അമിതമായി വിയർപ്പ് അനുഭവപ്പെടുന്നത്.

”നിങ്ങൾ വ്യായാമം ചെയ്യാത്തപ്പോഴോ വെറുതേ ഇരിക്കുമ്പോളോ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ വിയർക്കുന്നത്, ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ആകാം” പാണ്ഡെ കൂട്ടിച്ചേർത്തു.

മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു. നെഞ്ചിലോ വയറിന്റെ മുകൾഭാഗത്തോ ഉള്ള വേദന അവ​ഗണിക്കരുതെന്നും ഇവർ ഉപദേശിക്കുന്നു. ”വേഗത്തിലുള്ള നടത്തം, പടികൾ കയറൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ, നെഞ്ചിൽ ഏതെങ്കിലും തരത്തിലുള്ള കാഠിന്യമോ ഭാരമോ അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം”, ഡോ. ഝാ പറഞ്ഞു.

ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ പിന്തുടരാം?

പരമ്പരാഗതവും അല്ലാത്തതുമായ കാരണങ്ങൾ ഹൃദ്രോഗത്തിലേക്ക് നയിക്കാറുണ്ട്. അനാരോ​ഗ്യകരമായ ഭക്ഷണം, വ്യായാമക്കുറവ്, പുകവലി, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന പ്രമേഹം, രക്തസമ്മർദ്ദം എന്നിവയാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പരമ്പരാഗത കാരണങ്ങൾ. തീവ്രമായ വ്യായാമം, പരിസ്ഥിതി മലിനീകരണം, ജോലി സമ്മർദ്ദം തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പാരമ്പര്യേതര കാരണങ്ങളാണ്.

ദിവസേന കുറഞ്ഞത് 30 മുതൽ 60 മിനിറ്റ് വരെ വ്യായാമമോ മറ്റു ശാരീരിക പ്രവൃത്തികളോ ചെയ്യുന്നതിനൊപ്പം പുകവലി ഒഴിവാക്കാനും ശ്രദ്ധിക്കണം. വിറ്റാമിൻ ഡി, ഒമേഗ 3, ഒമേഗ 6 എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുകയും ശരീരത്തിന് ആവശ്യമായ ഭാരം നിലനിർത്തുകയും വേണം. സമ്മർദം നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. പതിവായി ആരോഗ്യ പരിശോധനകൾ നടത്തുന്നത് ഹൃദയ സംബന്ധമായ രോ​ഗങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ സ​ഹായിക്കും.

ഹൃദയ സംബന്ധമായ ലക്ഷണങ്ങൾ അസിഡിറ്റിയോ ആർത്രൈറ്റിസോ ആയാണ് പലരും മനസിലാക്കുന്നത്. എന്നാൽ രണ്ടോ മൂന്നോ ദിവസം നിലനിൽക്കുന്ന ഗ്യാസ്ട്രൈറ്റിസ് അസാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉടനടി പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്.

പ്രമേഹവും പുകയിലയുമാണ് ഇന്ത്യയിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന രണ്ട് പ്രധാന കാരണങ്ങൾ. പ്രമേഹരോഗികൾക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത പ്രമേഹമില്ലാത്തവരേക്കാൾ മൂന്നിരട്ടി കൂടുതലാണ്. പുകവലിയും ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്ന കാര്യമാണെന്ന് ഡോക്ടർമാർ പറയുന്നു.

മഞ്ഞിന്റെ ഊര്’; ഊട്ടിയെ പ്രണയിക്കുന്നവർ തീർച്ചയായും ഇവിടം കണ്ടിരിക്കണം

ഊട്ടിയെ പ്രണയിക്കുന്നവർ തീർച്ചയായും മഞ്ഞിന്റെ ഊര് എന്നറിയപ്പെടുന്ന മഞ്ഞൂരിലേയ്ക്കും എത്തിച്ചേരണം. സഞ്ചാരികളെ കാത്ത് പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.മഞ്ഞൂരിലെത്തുന്നത് മുപ്പത്തിനാലു ഹെയർപിൻ വളവുകൾ താണ്ടിയാണ്. കുന്താ ഡാമിന്റെ ഉയരക്കാഴ്ച ആ വഴിയിൽനിന്നു ആസ്വദിക്കാം.

മഞ്ഞൂരിലെ മഞ്ഞവിടെപ്പോയെന്ന് ഇനിയന്വേഷിക്കേണ്ട കാര്യമുണ്ടോ? ചുരം കയറുമ്പോൾ ഇടതുവശത്ത് താഴ്വാരങ്ങളിൽ കാരറ്റ് കൃഷിയുണ്ട്. തട്ടുതട്ടായ കൃഷിയിടങ്ങൾ ഊട്ടിയുടെ പ്രതീകങ്ങളാണെന്നറിയാമല്ലോ? നീലഗിരിയുടെ അസ്സൽ ഭംഗി ഇപ്പോൾ കാണണമെങ്കിൽ മഞ്ഞൂരിലേക്കു വരിക. ശാന്തമായ അന്തരീക്ഷം. താമസം. നാടൻ ഭക്ഷണം. നീലഗിരിയുടെ ആദ്യ സഹകരണ തേയില ഫാക്ടറിയായ കുന്താ ഇൻഡ്കോ ടീ ഫാക്ടറിയിൽ നിന്നു നല്ലയിനം തേയില കുറഞ്ഞ വിലയ്ക്കു വാങ്ങാം. ബഡുഗ എന്ന വിഭാഗക്കാരാണ് ഇത് ആരംഭിച്ചതെന്ന് കൗണ്ടറിലെ ഉദ്യോഗസ്ഥർ. സുവർണജൂബിലി ആഘോഷിക്കുന്ന ഫാക്ടറിയിലെ ചായപ്പൊടി കൊള്ളാം. ഊട്ടിയിൽ നിന്നു മഞ്ഞൂരിലേക്ക് 34 കിലോമീറ്റർ ദൂരം.

മഞ്ഞൂരിൽനിന്നു മുള്ളി എന്ന കേരള-തമിഴ്നാട് അതിർത്തിയിലേക്കുള്ള വഴി ചെറുതാണ്. പാലക്കാട് ജില്ലയിടെ അട്ടപ്പാടിയിലേക്കാണ് നാം ഇറങ്ങുന്നത്. അവിടെയുമുണ്ട് ഗംഭീരമായ ഹെയർപിൻ വളവുകൾ. നാല്പത്തിമൂന്നെണ്ണം! റോഡിനപ്പുറം കൊടും താഴ്ച. ചോലക്കാടുകളാൽ സമ്പന്നമായ മലനിരകൾ. പുൽമേടുകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്.

സായാഹ്നത്തിൽ ഈ വഴി വരികയാണു രസകരമെങ്കിലും ആനകളും മഞ്ഞും ചേരുമ്പോൾ അപകടസാധ്യത ഏറെയാണ്. മുള്ളി-മഞ്ഞൂർ വഴിയിൽ ഗെദ്ദ ഡാം, പെൻസ്റ്റോക്ക് പൈപ്പുകൾ, പവർ ഹൗസ് എന്നിവ കാണാം.

അട്ടപ്പാടി റിസർവ് ഫോറസ്റ്റിന്റെ അതിരായ തമിഴ്നാട് കാട്ടിലൂടെയാണ് സഞ്ചാരം. പാതയുടെ ഇരുവശത്തും മുൾക്കൈതകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. അവ ആനകളെ തുരത്താനുള്ള ജൈവവേലിയാണെന്നു വനംവകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞുതന്നിരുന്നു. പക്ഷേ, ആനകൾക്ക് ഈ വഴിയിൽ പഞ്ഞമുണ്ടാകില്ലെന്ന് ടീ ഷോപ്പിൽ വച്ചുകണ്ട, ബൈക്ക് യാത്രികരായ ക്രിസ്റ്റോയും ചങ്ങാതിയും ഉറപ്പുനൽകി. ഓരോ വളവും സൂക്ഷിച്ചാണ് ഇറങ്ങിയത്. ഒന്ന് ആനകളെ പേടിക്കണം. രണ്ട് എതിരെ വണ്ടികൾ വന്നാൽ ഒന്നു സൈഡ് കൊടുക്കാൻ പോലും സഥലമില്ല. ആനകളുടെ പബ്ലിക് ടോയ് ലെറ്റ് ആണോ എന്നു തോന്നുംവിധം റോഡിലെങ്ങും ആനപിണ്ഡങ്ങൾ നിരന്നിട്ടുണ്ട്. ചിലനേരങ്ങളിൽ ഈ വഴിയിൽ കനത്ത കോടയുമുണ്ടാകുമത്രേ. സംഗതി എന്തായാലും സാഹസിക യാത്ര തന്നെ.

ഒരു സെന്റിൽ നിന്ന് ഒരു ടൺ പച്ചക്കറി; സ്ഥലപരിമിതി ഉൽപാദനത്തിനു തടസമല്ലെന്നു കർഷകൻ

ആകെ പത്തേക്കർ കൃഷിയിടമാണ് ഉണ്ണിക്കൃഷ്ണനുള്ളത്. മൂന്നരയേക്കറിൽ നെൽകൃഷിയും അഞ്ചേക്കറോളം തെങ്ങ്, കമുക്, അടയ്ക്ക, വാഴ എന്നിവയുമുണ്ട്. എന്നാൽ ബാക്കി ഒന്നരയേക്കറിലെ ഒരേക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷിയാണ് തന്റെ മുഖ്യവരുമാനമെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കുറച്ചു സ്ഥലത്തുനിന്ന് പ്രതിവ ർഷം 30 ടൺ പച്ചക്കറിയാണ് വിപണിയിലെത്തിക്കുന്നത്. അതും പ്രീമിയം വിലയ്ക്ക്. കിലോയ്ക്ക് കുറഞ്ഞത് 30 രൂപ ശരാശരി വില കണക്കാക്കിയാൽ പോലും 9 ലക്ഷം രൂപ വരുമാനം കിട്ടുന്നുണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ, ഉൽപാദനച്ചെലവാകട്ടെ, 2 ലക്ഷം രൂപ മാത്രം.

ഒരേക്കർ എട്ടരയേക്കറിനെ തോൽപിക്കുന്നതു പോളിഹൗസോ ഹൈഡ്രോപോണിക്സോ വഴിയല്ല, തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷിയിലൂടെ. സാങ്കേതികത്തികവാണ് ഉണ്ണിക്കൃഷ്ണന്റെ പച്ചക്കറിക്കൃഷിയുടെ മുഖമുദ്ര. കേവലം ഒന്നരയേക്കറിലെ കൃഷിയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച പച്ചക്കറിക്കർ ഷകനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രഹസ്യവും ഈ മികവുതന്നെ. കംപ്യൂട്ടർ ഹാർഡ് വേർ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഉണ്ണിക്കൃഷ്ണൻ അച്ഛനിൽനിന്നു കൃഷി ഏറ്റെടുത്തിട്ട് 12 വർഷമേ ആയിട്ടുള്ളൂ. ആദ്യ വർഷങ്ങളിൽ കൃഷി തുടർച്ചയായി നഷ്ടത്തിൽ കലാശിച്ചു. അപ്പോഴാണ് കേരള കാർഷിക സർവകലാശാലയിലെ ഡോ. സി.നാരായണൻകുട്ടിയെ പരിചയപ്പെട്ടത്. അദ്ദേഹമാണ് കൃത്യതാകൃഷിയുടെ സാധ്യതകൾ ഉണ്ണിക്കൃഷ്ണനെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ അതേപടി നടപ്പാക്കിയ ഉണ്ണിക്കൃഷ്ണനു പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

എന്നും വിൽക്കാൻ ഉൽപന്നം

കൃഷിയിടം രണ്ടായി തിരിച്ചാണ് ഇവിടെ കൃഷി. ഒരു ഭാഗത്തെ കൃഷി അവസാനിക്കുമ്പോഴേക്കും അടുത്ത ഭാഗം പൂവിട്ടിരിക്കും. ഓരോ ഭാഗത്തും കുറഞ്ഞത് 10 വിളകൾക്ക് സ്ഥലം കണ്ടെത്തും. ഒരു വിളയും അമിത തോതിൽ ചെയ്യില്ല. അതുകൊണ്ടുതന്നെ വിപണിയിൽ ഏതെങ്കിലും പച്ചക്കറിയിനത്തിന്റെ പ്രളയമുണ്ടാകുന്നത് ഉണ്ണിക്കൃഷ്ണനെ ബാധിക്കില്ല. ഇവിടെനിന്നു പതിവായി പച്ചക്കറിയെടുക്കുന്ന സൂപ്പർ മാർക്കറ്റുകൾ വിപണിവിലയെക്കാൾ അധികവില നൽകുകയും ചെയ്യും. ചില കടകളിൽ ഉണ്ണിക്കൃഷ്ണന്റെ കൃഷിയിടത്തിലെ പച്ചക്കറിയാണെന്നു പ്രത്യേകം ബാനർ കെട്ടാറുണ്ട്. ഇപ്രകാരം 3 സീസണുകളിലായി 6 തവണയാണ് കൃഷിയിറക്കുക.

കൃഷിച്ചെലവ് ഓരോ വർഷവും വർധിക്കുന്നുണ്ടെങ്കിലും പച്ചക്കറിവില ആനുപാതികമായി കൂടുന്നില്ല. മാത്രമല്ല, പല ഇനങ്ങൾക്കും 10 വർഷം മുൻപുള്ള വിലയാണ് ഇപ്പോഴും. അതിനാൽ പരമാവധി ഉൽപാദനക്ഷമത നേടിയാലേ കൃഷിക്കാരനു പിടിച്ചുനിൽക്കാനാകൂ എന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു. ഇതിന് ഫെർട്ടിഗേഷനും പുതയിടലും മാത്രം മതിയാകില്ല. ഓരോ ഇനം പച്ചക്കറിക്കുമുള്ള പോഷകലഭ്യതക്കുറവ് അവയുടെ ബാഹ്യലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ കഴിയും. പ്രധാന മൂലകങ്ങൾ മുതൽ സൂക്ഷ്മ മൂലക ങ്ങൾവരെയുള്ളവയുടെ അപര്യാപ്തത നിരീക്ഷണത്തിലൂടെ തിരിച്ചറിയാൻ കർഷകരെ പ്രാപ്തരാക്കിയാൽ കൃത്യതാക്കൃഷി വൻവിജയമാകുമെന്ന് ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി. പച്ചക്കറികൾ നടാൻ മണ്ണൊരുക്കുന്നതു മുതൽ വിളവെടുപ്പു വരെ കൃത്യമായ കണക്കുകൂട്ടലുകളിലൂടെയാണ് ഏതൊരു കർഷകനും അദ്ദേഹത്തിന്റെ കൃഷി. ഉണ്ണികൃഷ്ണൻ മുൻപോട്ടുപോകുന്നത്.
മാതൃകയാക്കാവുന്ന രീതിയിലാണ്.

മികച്ച വിപണി

കേരളത്തിൽ ഏറ്റവും ഉല്പാദനക്കമ്മിയുള്ളതും ഉപഭോഗമുള്ളതുമായ കാർഷികോൽപന്നം ഏതാണ്? സംശയം വേണ്ട- പച്ചക്കറി തന്നെ. ഇവിടെയുള്ളതു തികയില്ല, മറുനാടനോടു താൽപര്യവുമില്ല. ഇതാണ് സ്ഥിതി. ഡിമാൻഡ് സപ്ലൈ തത്വപ്രകാരം വിപണിയിൽ എന്നും നേട്ടത്തിന്റെ കൊയ്ത്തുകാലമാവണം പച്ചക്കറിക്കർഷകർക്ക്. എന്നാൽ അങ്ങനെ സംഭവിക്കുന്നുണ്ടോ? കൃഷിക്കാരോടു ചോദിച്ചപ്പോൾ ലഭിച്ച മറുപടി, പച്ചക്കറിക്കൃഷിയെ അഗ്രിബിസിനസ് സംരംഭമായി കണ്ടാൽ സംതൃപ്തിയും സമ്പാദ്യവും നേടാമെന്നുതന്നെ. എന്നാൽ കൃഷിയോടു നല്ല താൽപര്യവും സ്ഥിരോത്സാഹവും കഠിനാധ്വാനവും കൂടി യേ തീരൂ. 

സമീപകാലത്ത് വാണിജ്യപച്ചക്കറിക്കൃഷിയിലേക്കു വന്ന ഒട്ടേറെ ചെറുപ്പക്കാർ കേരളത്തിൽ പുതിയൊരു കാർഷികസംസ്കാരത്തിനു തുടക്കം കുറിച്ചിട്ടുണ്ട്. വേണ്ടത കൃഷിഭൂമി കിട്ടാനില്ലെന്ന പ്രശ്നത്തിനു പാട്ടക്കൃഷിയിലൂടെ പരിഹാരം കണ്ടെത്തിയ അവർ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചു കൂലിച്ചെലവും സമയവും ലാഭിക്കുകകൂടി ചെയ്തപ്പോൾ ടൺകണക്കിനു നാടൻ പച്ചക്കറികളാണിപ്പോൾ നമ്മുടെ വിപണിയിലെത്തുന്നത്. ആനുപാതികമായി അവർ സാമ്പത്തികനേട്ടവുമുണ്ടാക്കുന്നു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പച്ചക്കറിക്കൃഷി അഗ്രിബിസിനസായി വികസിപ്പിച്ചു വിജയികളായ ചിലരെ ഒക്ടോബർ ലക്കം കർഷകശ് മാസികയിൽ പരിചയപ്പെടാം. കൃഷിയിലും വിപണനത്തിലും അവർ സ്വീകരിക്കുന്ന പുതുരീതികളും തന്ത്രങ്ങളും അറിയാൻ കർഷകശ്രീ മാസിക മറക്കാതെ സ്വന്തമാക്കുക.

വയസ് 19, സമ്പത്ത് 1,000 കോടി; അറിയാം കൈവല്യയുടെ വല്യ കളികൾ

ടീനേജിൽ തന്നെ 1,000 കോടി രൂപയുടെ സമ്പത്തെല്ലാം നേടുന്നവരുടെ കഥകൾ വിദേശങ്ങളിൽ നിന്നും നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഇന്ത്യക്കാരെന്താ മോശക്കാരാണോ? അല്ലെന്ന് വിളിച്ചുപറയും കൈവല്യ വോറയെന്ന യുവസംരംഭകന്റെ ഗംഭീര വിജയകഥ. വയസ് 19 മാത്രമേയുള്ളൂ കൈവല്യക്ക്, എന്നാൽ വല്യ കളികളാണ് അവന്റേത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നനാണ് വോറ, അതും സ്വയം വളർന്ന് കരസ്ഥമാക്കിയത്. അടുത്തിടെ പുറത്തുവന്ന ഐഐഎഫ്എൽ വെൽത്ത് ഹുറൺ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് 1,000 കോടി രൂപയാണ് കൈവല്യ വോറയുടെ സമ്പത്ത്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇ-ഗ്രോസറി സ്റ്റാർട്ടപ്പായ സെപ്റ്റോയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് കൈവല്യ വോറ.

 

ക്വിക്ക് കൊമേഴ്സ് എന്ന ബിസിനസ് അവസരം

ഇ-കൊമേഴ്സ് എന്ന ബിസിനസ് രീതി തുറന്നിട്ട അവസരങ്ങളും അത് മുതലെടുത്ത സ്റ്റാർട്ടപ്പ് സംരംഭങ്ങളും വൻവിജയം കൊയ്യുന്നത് നമ്മൾ കണ്ടുകഴിഞ്ഞു. ഇനി അതിനുമപ്പുറം ക്വിക്ക് കൊമേഴ്സിന്റെ കാലമാണ്. അതിവേഗത്തിൽ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ. ഈ അവസരം മുൻകൂട്ടിക്കണ്ടാണ് സ്റ്റാൻഫോഡ് സർവകലാശാല ഡ്രോപ്പ് ഔട്ടുകളായ കൈവല്യ വോറയും സുഹൃത്ത് ആദിത് പാലിച്ചയും സെപ്റ്റോയ്ക്ക് തുടക്കമിട്ടത്. അതും കോവിഡ് കാലത്ത്, എന്താണ് സെപ്റ്റോയുടെ പ്രത്യേകതയെന്നല്ലേ…വെറും 10 മിനിറ്റിനുള്ളിൽ നിങ്ങൾ ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തും. കൈവല്യക്ക് പത്തൊമ്പതും ആദിത്തിന് ഇരുപതുമാണ് പ്രായമെന്നത് ഈ സംരംഭത്തിന്റെ മാറ്റ് കൂട്ടുന്നു.

പാൽ, ഫ്രഷ് വെജിറ്റബിൾസ്, പഴങ്ങൾ, ഹെൽത്ത്, ഹൈജീൻ ഉൽപ്പന്നങ്ങളൾ തുടങ്ങി 3,000ത്തിലധികം പ്രൊഡക്റ്റുകൾ 10 മിനിറ്റിനകം വീട്ടുപടിക്കലെത്തുമെന്നതാണ് സെപ്റ്റോയുടെ സവിശേഷത. കൈവല്യയുടെ ഈ സംരംഭത്തിന്റെ ഇന്നത്തെ മൂല്യം ഏകദേശം ഒരു ബില്യൺ ഡോളറിന് തൊട്ടടുത്ത്. അധികം വൈകാതെ തന്നെ യൂണികോൺ എന്ന നാഴികക്കല്ല് പിന്നിടും സൊ. അതിവേഗം ഒരു ബില്യൺ ഡോളർ മൂല്യം കൈവരിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങളെയാണ് യൂണികോൺ എന്ന് വിശേഷിപ്പിക്കുന്നത്.

മൂല്യമിനിയും കൂടും.വലിയ വികസനപദ്ധതികളാണ് സെപ്റ്റോ ഉന്നം വെക്കുന്നത്. 2023 ഒക്റ്റോബർ മാസത്തോടെ 1 ബില്യൺ ഡോളർ വിൽപ്പന കൈവരിക്കുകയെന്നതാണ് അതിൽ പ്രധാനം. 2021 ഏപ്രിലിൽ മുംബൈ കേന്ദ്രീകരിച്ചാണ് കൈവല്യയുടെയും ആദിത്തിന്റെയും സ്റ്റാർട്ടപ്പ് പ്രവർത്തനമാരംഭിച്ചത്. ഇന്ന് ഇന്ത്യയിലെ പത്തിലധികം നഗരങ്ങളിൽ സെപ്റ്റോയ്ക്ക് സാന്നിധ്യമുണ്ട്. മുംബൈ, പുണെ, ബംഗളൂരു, ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത തുടയിടങ്ങളിലാണ് ഇവർക്ക് വിതരണ സംവിധാനങ്ങളുള്ളത്. വൈകാതെ കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വികസിപ്പിക്കാനാണ് പദ്ധതി.

കൂട്ടിനെത്തി നിരവധി മാലാഖമാർ

ഉപഭോക്തൃ ബിസിനസിലെ ഏതെങ്കിലും പ്രശ്നത്തിനുള്ള പരിഹാരമാകണം തങ്ങളുടെ സ്റ്റാർട്ടപ്പെന്ന് സ്റ്റാൻഫോഡിൽ പഠിക്കുമ്പോൾ തന്നെ കൈവല്യയും ആദിത്തും തീരുമാനിച്ചിരുന്നു. പഠിത്തം മതിയാക്കി മുംബൈയിലെത്തിയപ്പോൾ ക്വിക്ക് കൊമേഴ്സായിരുന്നു ഇരുവരുടെയും മനസിൽ. തുടക്കത്തിൽ ഡെലിവറി സമയവും റൂട്ടുമെല്ലാം മനസിലാക്കുന്നതിന് ഇരുവരും നേരിട്ട് രംഗത്തെത്തിയിരുന്നു. തങ്ങളുടെ ആശയം എയ്ഞ്ചൽ നിക്ഷേപകരെ ബോധ്യപ്പെടുത്താൻ സാധിച്ചു എന്നതാണ് ഇരുവരുടേയും വിജയം. നെക്സസ് വെഞ്ച്വർ പാർട്ണേഴ്സ്, വൈ കോമ്പിനേറ്റർ കണ്ടിന്യൂറ്റി ഫണ്ട്, ഗ്രേഡ് ബ്രൂക്ക് കാപിറ്റൽ, ലാച്ചി ഗ്രൂം, നീരജ് അറോറ, മാനിക് ഗുപ്ത, ബയർ കാപിറ്റൽ, ഗ്ലോബൽ ഫൗണ്ടേഴ്സ് കാപിറ്റൽ, കോൺടറി കാപിറ്റൽ തുടങ്ങിയവരാണ് സെപ്റ്റോയിലെ പ്രധാന നിക്ഷേപകർ 2021 ജൂൺ മാസത്തിലെത്തിയ നെക്സസ് വെഞ്ചേഴ്സാണ് ആദ്യ നിക്ഷേപകർ.

ഇന്ത്യ 5ജിയിലേക്ക്; പ്രധാനമന്ത്രി ഇന്ന് തുടക്കമിടും: കേരളത്തിൽ അടുത്ത വർഷം

ന്യൂഡൽഹി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്കു തുടക്കമിടും ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ-ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിർള എന്നിവർ പങ്കെടുക്കുന്നുണ്ട്.

കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സേവനങ്ങൾ മലരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും ഭൂരിഭാഗവും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. അനുകൂല അന്തരീക്ഷം മുതലെടുക്കാൻ കേരളത്തിലെ സാഹചര്യങ്ങളിൽ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു. ദീപാവലിക്ക് (ഒക്ടോബർ അവസാനത്തോടെ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ 5ജി എത്തുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. എയർടെല്ലും ഉടൻ 5ജി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

ആശുപത്രികളില്‍ വയോജനങ്ങള്‍ക്ക് രണ്ടാഴ്ച വിവിധ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ക്ക് 30 ലക്ഷം രൂപ

ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം

അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 1 മുതല്‍ 14 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും വയോജനങ്ങള്‍ക്ക് മാത്രമായി വിവിധ സ്‌പെഷ്യാലിറ്റിയിലുള്ള സേവനങ്ങള്‍ നല്‍കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന ആരോഗ്യ മേഖലയില്‍ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. വയോജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ പ്രാഥമികതലം മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയും മെഡിക്കല്‍ കോളേജുകളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി കൊണ്ട് താഴെതലം വരെ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കി കൊണ്ടും ആശുപത്രികളുടെ ഭൗതിക സാഹചര്യത്തില്‍ വയോജന സൗഹൃദ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടും ആരോഗ്യ രംഗത്തെ വയോജന സൗഹൃദമാക്കുവാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

 

ജില്ലാ ആശുപത്രികളില്‍ ജറിയാട്രിക് വാര്‍ഡുകളും ജറിയാട്രിക് ഒപിയും ഫിസിയോതെറാപ്പിയും നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി വരുന്നു. പക്ഷാഘാത ക്ലിനിക്ക്, കാത്ത്‌ലാബ്, കൊറോണറികെയര്‍ യൂണിറ്റ്, ശ്വാസ് ക്ലിനിക്ക്, ഡയാലിസിസ് യൂണിറ്റുകള്‍ എന്നിവ സാധ്യമാക്കിക്കൊണ്ട് വയോജനങ്ങള്‍ക്കുള്ള സേവനം ഉറപ്പാക്കി വരുന്നു. താലൂക്കാശുപത്രികളിലും വയോജന സൗഹൃദ ശൗചാലയങ്ങളും സാന്ത്വന പരിചരണവും മറ്റ് സ്‌പെഷ്യാലിറ്റി സേവനങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഫിസിയോ തെറാപ്പിസ്റ്റുകളെയും നഴ്‌സുമാരെയും വയോജന ചികിത്സ നല്‍കുന്നതിന് നിയമിച്ചിട്ടുണ്ട്. കൃത്രിമ ദന്തങ്ങള്‍, ശ്രവണ സഹായി, വൈകല്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയും വയോജന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത് വരുന്നു.

അന്താരാഷ്ട്ര വയോജന ദിനം സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ന് (ഒക്ടോബര്‍ 1 )  രാവിലെ 11.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ‘മാറുന്ന ലോകത്ത് മുതിര്‍ന്ന പൗരന്‍മാരുടെ അതിജീവനം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജനദിന സന്ദേശം. ഈ വര്‍ഷത്തെ വയോജനാരോഗ്യ ദിനം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയായാണ് ആരോഗ്യവകുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

 

ഇന്ത്യ 5ജിയിലേക്ക്; പ്രധാനമന്ത്രി ഇന്ന് തുടക്കമിടും: കേരളത്തിൽ അടുത്ത വർഷം

ന്യൂഡൽഹി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്കു തുടക്കമിടും ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ-ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിർള എന്നിവർ പങ്കെടുക്കുന്നുണ്ട്.

കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സേവനങ്ങൾ മലരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും ഭൂരിഭാഗവും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. അനുകൂല അന്തരീക്ഷം മുതലെടുക്കാൻ കേരളത്തിലെ സാഹചര്യങ്ങളിൽ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു. ദീപാവലിക്ക് (ഒക്ടോബർ അവസാനത്തോടെ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ 5ജി എത്തുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. എയർടെല്ലും ഉടൻ 5ജി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

ഗാന്ധി ജയന്തിദിനത്തിൽ ദേശീയ ഉദ്യാനങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവടങ്ങളിൽ പ്രവേശനം സൗജന്യം

വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഗാന്ധിജയന്തിദിനത്തിൽ ദേശീയ ഉദ്യാനങ്ങൾകടുവ സംരക്ഷണ കേന്ദ്രങ്ങൾവന്യജീവി സങ്കേതങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല. വന്യജീവി വാരാഘോഘങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് ഒക്ടോബർ മുതൽ ഒരു വർഷം പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വന്യജീവി വകുപ്പ് അറിയിച്ചു.

Verified by MonsterInsights