ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ എടുക്കരുത്! ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വിഐ വരിക്കാർക്ക് കേന്ദ്ര മുന്നറിയിപ്പ്.

രാജ്യത്തെ പ്രധാന ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വിഐ എന്നിവയുടെ വരിക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ടെലിക്കോം ഡിപ്പാർട്ട്മെന്റ് രംഗത്ത്. രാജ്യത്ത് പല രീതയിൽ ഡിജിറ്റൽ തട്ടിപ്പുകൾ വർധിച്ച് വരികയാണ്. ദിവസവും നിരവധി ആളുകൾ സൈബർ ക്രിമിനലുകളുടെ കെണിയിൽ വീഴുന്നു. ഇപ്പോൾ ഇന്റർനാഷണൽ നമ്പറുകളിൽ നിന്നുള്ള കോളുകളിലൂടെയുള്ള തട്ടിപ്പുകളും വീണ്ടും സജീവമായിട്ടുണ്ട്. ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ടെലിക്കോം ഉപയോക്താക്കൾ ഏറെ ജാഗ്രത പാലിക്കണമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) മുന്നറിയിപ്പ് നൽകി. പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ വിദേശ നമ്പറുകളിൽ നിന്നാണ് തട്ടിപ്പ് കോളുകൾ പലതും എത്തുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

+77, +89, +85, +86, +84 എന്നിവ പോലുള്ള പരിചിതമല്ലാത്ത കോഡുകളിൽ നിന്നുള്ള കോളുകൾ വന്നാൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കണം എന്ന് ടെലിക്കോം വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം കോഡുകളിൽ നിന്ന് അ‌റിയപ്പെടാത്ത നമ്പറിൽ കോൾ വന്നാൽ അ‌തിന് പിന്നിൽ തട്ടിപ്പുകാർ ആയിരിക്കാമെന്ന ജാഗ്രത ഉണ്ടായിരിക്കണം.

ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI), ഡിഒടി എന്നിവ ടെലിക്കോം ഉപയോക്താക്കളെ ഒരിക്കലും നേരിട്ട് വിളിക്കാറില്ല. ഈ സ്ഥാപനങ്ങളിലെ അ‌ധികൃതർ എന്ന തരത്തിൽ എത്തുന്ന കോളുകൾ വ്യാജ കോളുകൾ ആണെന്നും തങ്ങൾ ഇത്തരം കോളുകൾ ചെയ്യാറില്ല എന്നും ടെലിക്കോം വകുപ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ട മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ടെലിക്കോം ഉപയോക്താക്കൾ ഇത്തരം കോളുകൾക്കെതിരേ ജാഗ്രത പാലിക്കുകയും സംശയകരമായ കോളുകൾ ലഭിച്ചാൽ സഞ്ചാർ സാഥി എന്ന പോർട്ടലിൽ വിവരം റിപ്പോർട്ട് ചെയ്യണം എന്നും ടെലിക്കോം വകുപ്പ് അ‌റിയിച്ചു. ഈ നമ്പറുകൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ ഇവർ മറ്റുള്ള ആളുകളെ തട്ടിപ്പിന് ഇരകളാക്കുന്നത് തടയാൻ DoT-യ്ക്ക് സാധിക്കും.

ട്രായ് അ‌ധികൃതർ എന്ന വ്യാജേന എത്തുന്ന കോളുകളെ തുടർന്ന് നിരവധി പേർക്ക് പണം നഷ്ടമാകുന്നുണ്ട്. ഇത് കൂടാതെ, പോലീസ് അ‌ധികൃതർ, കസ്റ്റംസ് അ‌ധികൃതർ, ടാക്സ് അ‌ധികൃതർ എന്നിങ്ങനെ വിവിധ പേരുകളിലും വ്യാജ കോളുകൾ എത്തുകയും ആളുകളെ കബളിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നുണ്ട്.

അ‌ടുത്തിടെ ട്രായിയിൽ നിന്ന് എന്ന വ്യാജേന ഒരു വിദ്യാർഥിക്ക് കോൾ എത്തുകയും വിദ്യാർഥിയുടെ നമ്പറിനെപ്പറ്റി വ്യാപകമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസിൽ നിന്ന് ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതിച്ഛായ ഭയന്ന് വിദ്യാർഥി തന്റെ ബാങ്ക് വിവരങ്ങൾ വിളിച്ച ആളുമായി പങ്കുവയ്ക്കുകയും വിദ്യാർഥിക്ക് ഏകദേശം 7.29 ലക്ഷം രൂപ നഷ്ടമാകുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇത്തരത്തിൽ അ‌ധികൃതർ എന്ന വ്യാജേന കോളുകൾ ലഭിച്ചാൽ അ‌ത് തട്ടിപ്പാണ് എന്ന് തിരിച്ചറിയുക. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന വിളിക്കുന്നതിനാൽ പലരും ഭയക്കുകയും ആ പേടിയിൽ നിൽക്കുന്നതിനാൽ അ‌വർ പറയുന്നത് പ്രകാരം അ‌നുസരിക്കുകയും ചെയ്യുന്നു. അ‌തിനാൽ വിളിക്കുന്നത് തട്ടിപ്പുകാരാണ് എന്ന ബോധ്യത്തോടെ ഇത്തരം അ‌ജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നേരിടണം.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഏജൻസികളുടെ പേരുകളിലും തട്ടിപ്പുകാർ ആളുകളെ വിളിക്കുകയും പണം തട്ടുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഇത്തരം സൈബർ തട്ടിപ്പുകളിലൂടെ ഈവർഷം ഇതുവരെ ഏകദേശം 2,140 കോടി രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. ശരാശരി 214 കോടി രൂപ ഓരോ മാസവും കൊള്ളയടിക്കപ്പെടുന്നു.

ഇപ്പോഴത്തെ മഴയും തണുപ്പുമൊന്നും കാര്യമാക്കേണ്ട, വരാൻപോകുന്നത് ചുട്ടുപൊള്ളുന്ന മാസങ്ങൾ; മുന്നറിയിപ്പ്.

ഇപ്പോഴത്തെ മഴയും തണുപ്പുമൊന്നും കാര്യമാക്കേണ്ട. വരാൻ പോകുന്നത് ചൂട് കടുത്ത മാസങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും താപനില സാധാരണയിലും കൂടുതലായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് (ഐഎംഡി) ഇതിനകം തന്നെ പ്രവചിച്ചിട്ടുണ്ട്. 123 വർഷത്തിനുള്ളിൽ ഇന്ത്യയുടെ മൂന്നാമത്തെ ചൂടേറിയ നവംബറാണ് കഴിഞ്ഞുപോയതെന്നാണ് റിപ്പോർട്ട്.

പകൽസമയത്ത് രാജ്യത്ത് മിക്കയിടങ്ങളിലും ഇപ്പോഴത്തെ താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഡിസംബർ മുതൽ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്തും താപനില മുൻ വർഷങ്ങളെക്കാൾ കൂടുതലായിരിക്കാൻ സാദ്ധ്യത ഏറെയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഒരുപക്ഷേ രാജ്യത്തിന്റെ തെക്കുഭാഗം ഇതിനൊരു അപവാദമായേക്കാം. ‘ഈ സീസണിൽ ഉയർന്ന താപനില ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെയും മദ്ധ്യ ഇന്ത്യയിലെയും സമതലങ്ങൾ ഉൾപ്പെടെയുള്ള മേഖലയിൽ. ശീത തരംഗ ദിവസങ്ങളുടെ എണ്ണവും സാധാരണയിലും താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ഐഎംഡി മേധാവി ഡോ. എം. മൊഹപത്ര പറഞ്ഞു.

പ്രതിമാസ ശരാശരി താപനില സാധാരണയിൽ നിന്ന് ഏകദേശം 1.2 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകാമെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. 1979നും 2023നും തൊട്ടുപിന്നിൽ, കഴിഞ്ഞ 123 വർഷത്തെ മൂന്നാമത്തെ ചൂടേറിയ നവംബറാണ് കഴിഞ്ഞുപാേയത്. കടലുകളിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണവും ഇക്കുറി കുറവായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. നവംബറിലാണ് സാധാരണ കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകാറുള്ളത്. എന്നാൽ ഇക്കുറി ബംഗാൾ ഉൾക്കടലിൽ രണ്ട് ന്യൂനമർദങ്ങൾ മാത്രമാണ് ഉണ്ടായത്. അതിലൊന്നാണ് തമിഴ്‌നാട്ടിലും കേരളത്തിലെ വടക്കൻ ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമായ ഫെംഗൽ ചുഴലിക്കാറ്റായിരുന്നു. എന്നാൽ ആദ്യത്തെ ന്യൂനമർദം തീരെ ദുർബലവുമായിരുന്നു. വടക്കുകിഴക്കൻ മൺസൂൺ സജീവമായി നിൽക്കുന്നതിനാൽ കേരളം ഉൾപ്പെട്ട തെക്കൻ ഉപദ്വീപിൽ ഇനിയും കൂടുതൽ മഴ ലഭിച്ചേക്കും എന്നും കരുതുന്നുണ്ട്.

ഇനി മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് വർക്കാകില്ല! പുതിയ അപ്ഡേഷൻ താങ്ങാനാകാത്ത ഫോണുകൾ ഇവയൊക്കെയാണ്.

പുതിയ അപ്‌ഡേഷനുകളോട് കൂടി പഴയ ചില ഫോണുകളിൽ ഇനി മുതൽ വാട്സ്ആപ്പ് വർക്കാകില്ല. ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആപ്പിളിന്‍റെ പ‍ഴയ മോഡൽ ഫോണുകൾക്കാണ് പണി വരുന്നത്. അടുത്ത വർഷം മേയ് അഞ്ചിനാണ് ഐഒഎസ് 15.1 അല്ലെങ്കില്‍ അതിന് മുന്‍പോ ഉള്ള വേര്‍ഷനുകളില്‍ വാട്‌സ്ആപ്പ് സേവനം മുടക്കുന്നത്.

ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നീ ഐഫോണ്‍ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടും. ഈ ഐഫോണുകളില്‍ വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഉപയാഗിക്കാനാവില്ലെന്നാണ് ഡബ്ല്യുഎ ബീറ്റഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിൽ ഐഒഎസ് 12 അല്ലെങ്കില്‍ അതിന് ശേഷമുള്ള സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാണ്. അപ്ഡേഷൻ വരുന്നതോടെ പഴയവയിൽ പ്രവർത്തനം നിലയ്ക്കും. വാട്ട്‌സ്ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാകും. ഐഫോണ്‍ ഇപ്പോഴും പഴയ ഫോണാണെങ്കിൽ നിലവിലുള്ള ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക, അല്ലെങ്കിൽ ഫോൺ മാറ്റുക എന്നതാണ് പോംവഴി. എന്തായാലും പുതിയ ഫോണിലേക്ക് മാറും മുമ്പ് എല്ലാ ചാറ്റുകളും ഐക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യാന്‍ ക‍ഴിയും. ഇങ്ങനെ അക്കൗണ്ടിലുള്ള ഡാറ്റ നഷ്ടപ്പെടാതെ തിരിച്ചെടുക്കാം.

ന്യൂനമർദം തീരം വിട്ടു; മഴയിലും ചൂടിലും മാറ്റങ്ങൾ: ഡിസംബർ എത്തിയിട്ടും തണുപ്പ് എത്തിയില്ല.

ന്യൂനമർദം അറബിക്കടലിൽ തീരത്ത് നിന്ന് അകന്നു പോകുന്നു. ഇനിയുള്ള ദിവസങ്ങളില്‍ വ്യാപകമായ മഴ സാധ്യതയില്ല. ഒറ്റപ്പെട്ട മഴ സാധ്യത മാത്രമാണുള്ളതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.ന്യൂനമർദം കേരളത്തിലൂടെ അറബിക്കടലിലേക്ക് പോയതോടെ പലയിടത്തും ചൂടിൽ കുറവ് വന്നു. പകൽചൂടിൽ പുനലൂരിൽ സാധാരണ യിൽ നിന്ന് 6.9 ഡിഗ്രി സെൽഷ്യസ് കുറഞ്ഞിട്ടുണ്ട്. കരിപൂർ (-6.2) കണ്ണൂർ ( -5.9) വെള്ളാനിക്കര ( -5.0)  കോഴിക്കോട് ( -4.0) കുറവും രേഖപ്പെടുത്തി. എന്നാൽ തിരുവനന്തപുരത്ത് 0.4 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുകയാണ് ചെയ്തത്. ഒരാഴ്ച മുൻപ് ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക്‌ സമീപം ചക്രവാതചുഴി രൂപപ്പെട്ടപ്പോഴും പകൽ താപനിലയിൽ സമാനമായ വ്യത്യാസം ഉണ്ടായി.

അതേസമയം, ഡിസംബർ ആയിട്ടും കേരളത്തില്‍ കാര്യമായ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയിട്ടില്ല. മുൻ വർഷങ്ങളിൽ നവംബർ പകുതി / അവസാനത്തോടെ മൂന്നാർ ഉൾപ്പെടെയുള്ള മേഖലയിൽ താപനില 10ഡിഗ്രി സെൽഷ്യസിൽ താഴെ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് മൂന്നാറിൽ രേഖപ്പെടുത്തിയ കുറഞ്ഞ തണുപ്പ് 14 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. സാധാരണയിലും കൂടുതൽ താപനിലയാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്

മഴയിലും ഇതേ മാറ്റങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്തു ശരാശരി ലഭിച്ചത് ഏകദേശം 84 മില്ലിമീറ്റർ മഴയാണ്. സാധാരണ ഡിസംബർ മുഴുവൻ ലഭിക്കേണ്ട ശരാശരി മഴ 32 മില്ലിമീറ്റർ മാത്രമാണെന്ന് വിദഗ്ധർ പറയുന്നു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഇന്ന് രാത്രി 9:45 ഭൂമിക്ക് ‘നിർണായകം’; കൂട്ടിയിടിക്കാനൊരു ഛിന്നഗ്രഹം വരുന്നു, തീ ഗോളങ്ങള്‍ അപകടമാകുമോ?

ഭൂമിയിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഛിന്നഗ്രഹം കത്തിതീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഒരു ചെറിയ തീഗോളമായിട്ടായിരിക്കും ഛിന്നഗ്രഹം ദൃശ്യമാകുക. അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സമയത്ത് തീവ്രമായ താപനില ഛിന്നഗ്രഹത്തെ ഇല്ലാതാക്കും. ഇതിന് മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2013-ൽ റഷ്യയിലെ ചെല്യാബിൻസ്‌കിൽ സമാന രീതിയിൽ ഛിന്നഗ്രഹം പൊട്ടിത്തെറിച്ച് നാശം ഉണ്ടായിരുന്നു.ഈ നാശനഷ്ടങ്ങൾ ഇത്തരത്തിൽ ഗ്രഹങ്ങൾ പൊട്ടിത്തെറിച്ചാൽ ഉണ്ടാക്കുന്ന ആഘാതത്തെ പറ്റി അവബോധം ഉണ്ടാക്കിയിട്ടുണ്ട്.നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി തുടങ്ങിയ ബഹിരാകാശ ഏജൻസികൾ ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ കണ്ടെത്താനും ട്രാക്കുചെയ്യാനുമുള്ള അവരുടെ കഴിവുകൾ തുടർച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്ക് അപകടമുണ്ടാക്കിയേക്കാവുന്ന വലിയ ഛിന്നഗ്രഹങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും സാധ്യതയുള്ള ഭീഷണികൾ മനസ്സിലാക്കുന്നതിനും ഈ ശ്രമങ്ങൾ നിർണായകമാണ്. ഇന്ന് 9:45 ആകുമ്പോഴേക്കും വടക്കൻ സൈബീരിയയിൽ ഇത് ദൃശ്യമാകുന്നത് കാണാൻ കാത്തിരിക്കുകയാണ് നിരീക്ഷകരും.

ഒറ്റ ചാർജില്‍ 1200 കി.മീ.; വില 3.47 ലക്ഷം; എതിരാളികളുടെ നെഞ്ചിടിപ്പേറ്റി ബെസ്റ്റ്യൂൺ ഷിയോമ വരുന്നു

ഈ വർഷം ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിന് കമ്പനി വഴിയൊരുക്കിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയുമായിട്ടായിരിക്കും ബെസ്റ്റ്യൂൺ ഷയോമ മത്സരിക്കുക

ഭാരത് ഇലക്ട്രോണിക്‌സില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; ഒന്നര ലക്ഷം വരെ ശമ്പളം വാങ്ങാം; അപേക്ഷ ഡിസംബര്‍ 10 വരെ.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (BEL) ബംഗളൂരു കോംപ്ലക്‌സിലേക്കും മറ്റ് പ്രോജക്ടുകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. 5 വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. 229 ഒഴിവുകളാണുള്ളത്. ഡിസംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ് ഒഴിവ്

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ കരാര്‍ എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. ആകെ 229 ഒഴിവുകള്‍. 

ബെംഗളൂരു കോംപ്ലക്‌സ് 

ഇലക്ട്രോണിക്‌സ്- 48 ഒഴിവ്
മെക്കാനിക്കല്‍ -52 ഒഴിവ്
കമ്പ്യൂട്ടര്‍ സയന്‍സ് – 75 ഒഴിവ്
ഇലക്ട്രിക്കല്‍ -2 ഒഴിവ്

അംബാല/ ജോധ്പൂര്‍/ ബഡിന്‍ഡ: ഇലക്ട്രോണിക്‌സ് – 3 ഒഴിവ്

മുംബൈ, വിശാഖപട്ടണം = ഇലക്ട്രോണിക്‌സ്  24 ഒഴിവ്

വിശാഖപട്ടണം, ഡല്‍ഹി, ഇന്തോര്‍: കമ്പ്യൂട്ടര്‍ സയന്‍സ് 10 ഒഴിവ്

ഗാസിയാബാദ്: ഇലക്ട്രോണിക്‌സ് 10, കമ്പ്യൂട്ടര്‍ സയന്‍സ് 5 ഒഴിവ്.

 

യോഗ്യത

ബന്ധപ്പെട്ട വകുപ്പില്‍ നാലു വര്‍ഷത്തെ അംഗീകൃത ബിഇ/ ബി.ടെക്/ തത്തുല്യം. 

പ്രായപരിധി

28 വയസ്. പ്രായം 1.11.2024 അടിസ്ഥാനമാക്കി കണക്കാക്കും. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി, എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും, പിഡബ്ല്യൂബിഡി-ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ മുതല്‍ 1,40,000 രൂപ നിരക്കില്‍ ശമ്പളം ലഭിക്കും. പുറമെ ഇന്‍ഷുറന്‍സ്, ഡി.എ, HRA, മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ വിശദമായ വിജ്ഞാപനം ബെല്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുക. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ ഒഴികെയുള്ളവര്‍ 472 രൂപ അപേക്ഷ ഫീസായി അടയ്ക്കണം.

വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ മാത്രം ശ്രദ്ധിക്കുക; സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും.

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് വാട്‌സാപ്പ് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് എന്തിനും ഏതിനും വാട്‌സാപ്പിനെ ആശ്രയിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ വാട്‌സാപ്പിനെ കുറിച്ച് പലര്‍ക്കും അറിയാത്ത പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. ലോകത്ത് രണ്ട് ബില്യണ്‍ ആളുകളെങ്കിലും വാട്‌സാപ്പ് ഉപയോഗിക്കുന്നുവെന്നാണ് ഔദ്യോഗികമായി 2024 ജനുവരിയില്‍ പുറത്തുവന്ന കണക്ക്.

വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്താണെന്ന് വെച്ചാല്‍ ചില വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നതാണ് കാര്യം. ചിലപ്പോള്‍ നിയമനടപടിക്ക് പോലും അശ്രദ്ധ നിങ്ങളെ വിധേയരാക്കിയേക്കാം. അക്കൗണ്ട് നിരോധിക്കാന്‍ പോലും കാരണമാകുന്നതാണ് പല പ്രയോഗങ്ങളും. നിയമവിരുദ്ധമോ അശ്ലീലമോ അപകീര്‍ത്തികരമോ ഭീഷണിപ്പെടുത്തുന്നതോ ആയ പ്രയോഗങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ ഒരുകാരണവശാലും അയയ്ക്കരുത്.

വിദ്വേഷ പ്രസംഗം, ഗ്രാഫിക് അക്രമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു ഉള്ളടക്കവും ഇതില്‍ ഉള്‍പ്പെടുന്നവയാണ്. കോണ്‍ടാക്റ്റില്‍ ഉള്‍പ്പെടാത്ത ആളുകള്‍ക്ക് ബള്‍ക്കായി മെസേജ് ഫോര്‍വേഡ് ചെയ്യുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. തെറ്റായ വിവരങ്ങള്‍ പങ്കിടുക, തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഇവ നിരോധനത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ വിവരങ്ങള്‍ കൈമാറുമ്പോള്‍ പ്രത്യേകിച്ച് സര്‍ക്കാരുകളുമായി ബന്ധപ്പെട്ടവയാണെങ്കില്‍ ആധികാരികത ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.

ഒരു ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസിങ് പ്രക്രിയയിലൂടെ, വാട്‌സാപ് ഒരു അവലോകന പ്രക്രിയ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും മറ്റ് ഉപയോക്താക്കള്‍ നിങ്ങളെ എപ്പോഴെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആയിരിക്കും ഇത്തരം നടപടികള്‍. മാല്‍വെയറോ വൈറസുകളോ അടങ്ങിയ ഫയലുകള്‍ അയയ്ക്കുന്നത് വാട്ട്സാപ്പിന്റെ നയങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. പങ്കിടുന്ന എല്ലാ ഫയലുകളും സുരക്ഷിതവും നിയമാനുസൃതവുമാണെന്ന് ഉറപ്പാക്കുക.

gloabalsaptallyedu.com

യാത്രക്കാർ ജാഗ്രതൈ! ‘മാർബർ​ഗ്’ വൈറസ് പടരുന്നു; ബാധിച്ചാൽ ജീവൻമരണ പോരാട്ടം; അതിജീവനത്തിന് 50-50 ചാൻസ് മാത്രം.

ബ്ലീഡിംഗ് ഐ’ അഥവാ മാർബർഗ് (Marburg) വൈറസ് ബാധിച്ചുള്ള മരണം വ്യാപകമാകുന്നു. ഏതാണ്ട് 17ഓളം രാജ്യങ്ങളിൽ Marburg, Mpox, Oropouche എന്നീ വൈറസുകൾ ബാധിച്ച് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റുവാണ്ടയിൽ ഇതിനോടകം 15 പേരാണ് Marburg വൈറസ് ബാധിച്ച് മരിച്ചത്. നൂറുകണക്കിന് പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

രക്തക്കുഴലുകളെ അടിമുടി തകർക്കാൻ ശേഷിയുള്ള വൈറസാണിത്. ഇത് രക്തസ്രാവത്തിലേക്ക് നയിക്കും. വൈറസ് ബാധിച്ചതിന് ശേഷമുള്ള രോഗലക്ഷണങ്ങളുടെ പ്രത്യേകത കാരണമാണ് Bleeding eye വൈറസ് എന്ന് ഇതിന് പേരുവന്നത്. എബോള വൈറസ് രോഗത്തിന്റെ കുടുംബത്തിലുള്ള അംഗം തന്നെയാണ് മാർബർഗ് എന്നും പറയപ്പെടുന്നു. പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് പടരുന്നത്. മനുഷ്യന്റെ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ രക്തം, ഉമിനീർ, മൂത്രം തുടങ്ങിയ ശരീരദ്രാവകങ്ങളിലൂടെ മറ്റുള്ളവരിലേക്ക് പടരും.

ശക്തമായ പനി, തലവേദന, പേശീവേദന, ഛർദ്ദി, ഡയേറിയ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. രോഗം ഗുരുതരമാകുമ്പോൾ ആന്തരിക രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്. അവയവങ്ങൾ തകരാറിലാവുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്യും.

മരണനിരക്ക് 24% മുതൽ 88% വരെയാണ്. ചികിത്സ ലഭ്യമാകുന്നതിന് അനുസരിച്ചാണ് മരണനിരക്കിൽ വ്യത്യാസമുണ്ടാകുന്നത്. അതിനാൽ രോഗം ബാധിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത 50 ശതമാനമാണെന്ന് പറയപ്പെടുന്നു.

Düren Escort Heiße Verführerinnen

Erkunde Deutschlands größte Escort-Community: Orhidi.com. Ganz gleich ob Du aus bist nach einem eleganten Date suchst…

Verified by MonsterInsights